ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി പരാതി. റായ്ബറേലിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി ആബിദിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ബറേലിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയാണ് ഹിന്ദു യുവതി. ഇവിടെ ആബിദ് സ്ഥിരമായി എത്താറുണ്ടായിരുന്നു. അങ്കിത് ബബ്ലു എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയമാകുകയായിരുന്നു. പിന്നീട് ഇയാൾ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോകുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിനെല്ലാം ശേഷം താൻ മുസ്ലീമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ബന്ധത്തിൽ നിന്നും പിൻമാറാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ നിരവധി തവണ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഭീഷണി സഹിക്കാൻ കഴിയാതെ വന്നതോ പെൺകുട്ടി വീട് വിട്ട് ആബിദിനൊപ്പം പോയി. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ആബിദ് പിറ്റേ ദിവസം തന്നെ വീട്ടുകാരുടെ നേതൃത്വത്തിൽ പെൺകുട്ടിയെ മതം മാറ്റുകയായിരുന്നു. നിർബന്ധിച്ച് പശു ഇറച്ചി തീറ്റിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
ഇതിനിടെ ആബിദ് പെൺകുട്ടിയോട് പിതാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഇതിന് പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു. സമ്മർദ്ദം ശക്തമായതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.










