ന്യഡൽഹി: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ വേദനയുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബലേസോറിൽ കോറോമൻഡൽ എക്‌സ്പ്രസും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 50 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.
ഒഡീഷയിലുണ്ടായ തീവണ്ടി അപകടം അതീവ ദു:ഖകരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു. പ്രദേശത്തെ സ്ഥിതി ഗതികൾ വിലയിരുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകിവരുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വൈകീട്ടോടെയായിരുന്നു കോറോമൻഡൽ എക്‌സ്പ്രസ് തീവണ്ടി ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ഹൗറയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രമദ്ധ്യേ ആയിരുന്നു സംഭവം. ബലാസോറിൽ വച്ച് എതിരെ വന്ന ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 300 ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
Discussion about this post