ബീജിംഗ്: ചൈനയിൽ മണ്ണിടിച്ചിലിൽ 14 മരണം. അഞ്ച് പേരെ കാണാതായി. ജിൻകുഹേയിൽ രാവിലെ ആറ് മണിയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. കാണാതായവർക്കായുള്ള തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
ജിൻകുഹേയിലെ മലയിൽ നിന്നും മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവ സമയം മേഖലയിൽ നിരവധി പേർ ഉണ്ടായിരുന്നു. മലയോട് ചേർന്നുള്ള വനമേഖലയിൽ വിറകും മറ്റും ശേഖരിക്കാൻ എത്തിയ പ്രദേശവാസികൾ ആണ് അപടത്തിൽപ്പെട്ടത് എന്നാണ് സൂചന. വൈകീട്ടുവരെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി ഊർജ്ജിത തിരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്.
പ്രദേശവാസികളുൾപ്പെടെ 180 ഓളം പേർ ചേർന്നാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. മുഴുവൻ പേരെയും കണ്ടെത്തുന്നതുവരെ ഇവിടെ തിരച്ചിൽ തുടരാനാണ് തീരുമാനം. അടിക്കടി മണ്ണിടിയാറുള്ള മേഖലയാണ് ഇവിടം എന്നാണ് വിവരം.
മണ്ണിടിച്ചിൽ ഉണ്ടായ മലയ്ക്കും പ്രദേശത്തുമായി 40,000 ഓളം പേരാണ് വസിക്കുന്നത് എന്നാണ് വിവരം. 2017 ലും 2019 ലും വൻ ആൾനാശം വിതച്ച മണ്ണിടിച്ചിൽ ഇവിടെ ഉണ്ടായിരുന്നു.
Discussion about this post