Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇത് വിളിച്ച് പറഞ്ഞതിന്റെ പേരിൽ കഴുമരത്തിൽ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും;അടൂരിലെ ചില പോലീസ് ഏമാൻമാരെ പറ്റിയാണ്, മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്; മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ് ചർച്ചയാകുന്നു

by Brave India Desk
Jun 14, 2023, 06:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അടൂർ: അടൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പോലീസിന്റെ അനാസ്ഥയെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുമായി യുവ മാദ്ധ്യമപ്രവർത്തകൻ. പോലീസ് സമയോചിതമായി ഇടപെട്ടില്ലെന്നും വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനോട് മോശമായി സംസാരിച്ചെന്നും അനന്തു എന്ന മാദ്ധ്യമപ്രവർത്തകൻ ആരോപിക്കുന്നു.

അപകടം സംഭവിച്ച് ഉടനെ തന്നെ പോലീസിനെ വിളിച്ചെങ്കിലും പോലീസ് സംഘം എത്തിയില്ലെന്നും പിന്നെയും 10 മിനിറ്റ് കഴിഞ്ഞ് വിളിച്ചപ്പോൾ വീണ്ടും വൈകി മഹസർ എഴുതാനുള്ള തയ്യാറെടുപ്പോടെയാണ് പോലീസ് വന്നതെന്നും അനന്തു ആരോപിക്കുന്നു. ആംബുലൻസ് കൊണ്ടുവരാതെ പോലീസ് യുവാവിനെ മരണത്തിന് വിട്ട് കൊടുത്തുവെന്ന് അനന്തു ആരോപിക്കുന്നു. അപകടത്തിൽ നിന്നും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട ചെറുപ്പക്കാരനെ അസഭ്യം പറഞ്ഞെന്നും അനന്തു ആരോപിച്ചു.

Stories you may like

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിൻറെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രിയോടാണ്..
ഇത് വിളിച്ച് പറഞ്ഞതിൻറെ പേരിൽ കഴുമരത്തിൽ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും..
അടൂരിലെ ചില പോലീസ് ഏമാൻമാരെ പറ്റിയാണ് മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്..
ഇന്നലെ രാത്രി 12 മണിയോട് കൂടി ഓഫീസിൽ നിന്ന് ഞാനും സുഹൃത്തും തിരിച്ച് വരുന്ന സമയത്ത് നെല്ലി മൂട്ടിൽ പടി ജംഗ്ഷനിൽ നിന്ന് അടൂരിലേക്ക് വരുന്ന വഴി ഒരു അപകടം സംഭവിക്കുന്നത് കാണാൻ ഇടയായി അപകടം നടന്ന് ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
ഒരു ACE വണ്ടി ഒരു കണ്ടയിനർ ലോറിയിൽ ഇടിച്ച് നൂറിൽ പരം മീറ്ററുകൾ താണ്ടി ഒരു ഹോട്ടലിൻറെ മുൻപിൽ ഇടിച്ച് നിൽക്കുന്നു. അതിൽ ചോര വാർന്ന് രണ്ട് ചെറുപ്പക്കാർ ഒരാൾ സ്വയം ഡോർ തുറന്ന് പുറത്ത് വന്നു അയാളുടെ തല മുറിഞ്ഞ് ചോര വരുന്നുണ്ട്.. മറ്റയാളുടെ കൈയ്യും ശരീരത്തിൻറെ വിവിധ ഭാഗങ്ങളും അറ്റ് തൂങ്ങിയ നിലയിൽ ഡോറിൽ തൂങ്ങി താഴേക്ക് കിടക്കുന്നു.. അയാളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്നു..
ഓടിയെത്തിയവരിൽ ഒരാൾ പെട്ടെന്ന് ഫോണെടുത്ത് പോലീസിനെ വിളിക്കുന്നു..
ആരും വരാതെ ആയപ്പോൾ പത്ത് മിനിറ്റിന് ശേഷം ഞാൻ വീണ്ടും പോലീസിനെ വിളിക്കുന്നു. അഞ്ച് മിനിറ്റുകൾ കൂടി കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് എത്തി മഹസർ എഴുതാനുള്ള പേപ്പറുമായി രണ്ട് ഏമാൻമാർ..
ആമ്പുലൻസ് എത്തിച്ച് ആശുപത്രിയിൽ ആക്കാതെ നിങ്ങൾ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ പോയി ആമ്പുലൻസ് വിളിച്ചോണ്ട് വരാം എന്ന്
അവിടെക്ക് വന്ന ചെറുപ്പക്കാരൻ ഫോൺ എടുത്ത് സുഹൃത്തിനെ വിളിച്ചിട്ട് പെട്ടെന്ന് വാടാ ഇവിടെ ഒരാൾ മരിക്കാൻ കിടക്കുന്നു. വിളിച്ച് പറഞ്ഞ് അഞ്ചാം മിനിറ്റിൽ സുഹൃത്ത് അമ്പുലൻസുമായി ചീറി പാഞ്ഞെത്തി ( പിന്നെയും അഞ്ച് മിനിറ്റുകൾക്ക് ശേഷമാണ് പോലീസ് ആമ്പുലൻസുമായി എത്തുന്നത്.) പോലീസുകാർ വന്ന പാടെ ആ ചെറുപ്പക്കാരൻറെ മരണം പെട്ടെന്ന് സ്ഥിതീകരിച്ചു. പിന്നെ സ്ലോമോഷനിൽ സമയമെടുത്ത് ശരീരം ആമ്പുലൻസിൽ കയറ്റി കിടത്തുന്നു. കൂടെയുണ്ടായിരുന്നയാൾ എൻറെ തൊട്ടടുത്ത് ഇരുന്ന് പൊട്ടി കരയുന്നു..
നീ തലപൊക്കടാ മറ്റെ മോനെ എന്ന് പറഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപെട്ട ചെറുപ്പക്കാരൻറെ തല പൊക്കി
‘നിൻറെ കള്ള കരച്ചിലല്ലെടാ $%@ഫഫ@ ‘ തുടങ്ങിയ ചീത്ത വിളികളുമായി അടൂരിലെ മറ്റൊരു പോലീസ്‌കാരൻ..( നെം പ്ലേറ്റ് ഉടുപ്പിൻറെ പോക്കറ്റിൻറെ മേൽഭാഗം പൊങ്ങി നിന്നത് കൊണ്ട് കാണാൻ പറ്റിയില്ല.. പിന്നീട് അയാളോട് തന്നെ ചോദിച്ചപ്പോൾ രാജേഷ് എന്ന് പറഞ്ഞു)
സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ വിധം മാറും
മാധ്യമ പ്രവർത്തകനാണ് ഞാൻ രാവിലെ എയറിൽ കയറ്റുമെന്ന് ഏമാനോട് പറഞ്ഞപ്പോൾ പിന്നെ മോനേ വിളിയായി സ്‌നേഹ പ്രകടനം ആയി.
ശേഷം അപകടം പറ്റിയ പയ്യനോടൊപ്പം ആശുപത്രിയിലേക്ക്.കുറച്ച് സമയത്തിന് ശേഷം ആശുപത്രിയിൽ പോലീസ്‌കാർ എത്തി കഞ്ചാവ് കേസിൽ പിടിച്ച പ്രതിയെ പോലെ ചോദ്യം ചെയ്യൽ (വന്ന പോലീസ്‌കാരിൽ ഒരാൾ മാത്രം) ശരിക്കും എന്താണ് ഇതൊക്കെ..?
ചോദ്യം 1
അപകടം നടന്നിട്ട് 10 മിനിറ്റ് കഴിഞ്ഞെത്തിയ ആൾ 5 മിനിറ്റിൽ വാഹനം എത്തിച്ചു. അടൂർ പോലീസിന് എന്ത് കൊണ്ട് കഴിഞ്ഞില്ല..?
ചോദ്യം 2
പോലീസ് ആമ്പുലൻസുമായി വരാതെ ജീപ്പിലെത്തി മരണം സ്ഥിതീകരിക്കാൻ പോലീസിന് എന്ത് അധികാരം. മരണം സ്ഥിതീകരിക്കണ്ടത് ഡോക്ടറല്ലെ..?
ചോദ്യം 3
തല മുറിഞ്ഞ് ചോര വന്നയാളെ എന്ത് കൊണ്ട് പോലീസ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല. ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ ഇവരാരും ഡോക്ടർമാരല്ലല്ലോ
ചോദ്യം 5
വളരെ പ്രധാനപെട്ടൊരു ചോദ്യമാണ്
അപകടത്തിൽ നിന്ന് രക്ഷപെട്ടയാളെ ചീത്ത വിളിക്കാൻ ആര് അധികാരം കൊടുത്തു പോലീസിന്..? ചീത്ത വിളി കേൾക്കാൻ അയാൾ ചെയ്ത തെറ്റെന്ത് വാഹനം ഇടിച്ചിട്ട് മരിക്കാതിരുന്നതാണോ ചെയ്ത തെറ്റ്..
കൂടെയുള്ളവൻറെ വിയോഗത്തിൽ പൊട്ടി കരഞ്ഞു നിൽക്കുന്ന ചെറുപ്പക്കാരനോട് ഇത്തരം ഒരു കുൽസിതം ചോദിച്ച പോലീസ് ഏമാൻ വളരെ മികച്ച ഒരു മനുഷ്യൻ തന്നെ..
ഇതെന്ത് പോലീസ് രാജോ..?
എന്ത് നാടിത്..??

Tags: mediapolicejournalistadoor
Share9TweetSendShare

Latest stories from this section

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

Discussion about this post

Latest News

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies