സൊമാലിയ : സൊമാലിയയിൽ വ്യോമാക്രമണത്തിൽ സീനിയർ കമാൻഡർ ഉൾപ്പെടെ 43 അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടു. ലോവർ ജുബ മേഖലയിലെ ജമാമെ ജില്ലയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. സൊമാലിയൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
”വ്യോമാക്രമണത്തിലൂടെ അൽ ഷബാബ് നേതാക്കളും കെനിയൻ വംശജരുമായ ഏദൻ അബ്ദുറഹ്മാൻ ഏദൻ, ഇദ്രിസ് അബ്ദുറഹിം നൂർ എന്നിവരെയും മറ്റ് 41 പേരെയും ഇല്ലാതാക്കി,” സോമാലിയൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. സൊമാലിയൻ നാഷണൽ ആർമിയുടെ ആസ്ഥാനമായ ബർസൻഗുനി സൈനിക താവളത്തിന് നേരെ ആക്രമണം നടത്താൻ തീവ്രവാദികൾ ഗൂഢാലോചന നടത്തിയിരുന്നു. ഇതിനെതിരെയാണ് മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ പ്രത്യാക്രമണം നടത്തിയത്.
യുഎസ് ആഫ്രിക്ക കമാൻഡ് ഡ്രോണുകളാണ് ആക്രമണങ്ങൾക്കായി ഉപയോഗിച്ചത്.
സൊമാലിയൻ നാഷണൽ ആർമിയുടെ പുതിയ കമാൻഡറായി ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ഷെയ്ഖ് മുഹ്യാദിൻ അഡോവിനെ മന്ത്രിമാരുടെ കൗൺസിൽ നാമനിർദ്ദേശം ചെയ്തതിന് പിന്നാലെയാണ് ആക്രമണം.
Discussion about this post