വേഗത്തിൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാമാർഗമായി ഇന്ന് വിമാനയാത്ര മാറിക്കഴിഞ്ഞു. യാത്രകൾക്ക് മാത്രമല്ല, വിമാനം നിർമ്മിക്കപ്പെട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അത് പല രാജ്യങ്ങളുടെയും പ്രതിരോധ സേനയുടെയും ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അർജന്റീനയുടെ ഷോർട്ട് എസ്.സി 7 സ്‌കൈവാൻ വിമാനം ഈ ഗണത്തിൽ ഒന്നും ഉൾപ്പെടുത്താൻ സാധിക്കുന്നവയല്ല. സൈനിക സ്വേച്ഛാധിപത്യ കാലത്ത് അർജന്റീനയിലെ സർക്കാർ വിരുദ്ധ വിമർശകരെ കൊന്നെടുക്കാൻ ഉപയോഗിച്ച മരണവിമാനമാണിത്. സ്വേച്ഛാതിപത്യത്തിന്റെ ക്രൂരമായ ചരിത്രം അർജന്റീനക്കാർക്ക് ഓർക്കെടുക്കാനുള്ള അവശേഷിപ്പുകളിലൊന്നാണിത്. രക്തരൂക്ഷിതമായ കാലഘട്ടത്തിലെ ഏറ്റവും ക്രൂരമായ ചെയ്തികളുടെ അവശേഷിപ്പുകളിലൊന്ന്.
അർജന്റീനയിലെ 1976 -1983 സൈനിക ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി സൈനിക വിമാനത്തിൽ നിന്ന് കടലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വിമാനങ്ങളെയാണ് മരണവിമാനങ്ങൾ എന്ന് വിളിച്ചിരുന്നത്. നിരവധി വിമാനങ്ങളാണ് ഇത്തരത്തിൽ മരണവിമാനങ്ങളായി ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും വരെ ഈ വിമാനത്തിലേറ്റി കൊണ്ടുപോയി നദിയിലേക്കും മറ്റും എറിഞ്ഞ് കൊല്ലുമായിരുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധവും കലാപവും ശക്തമായിരുന്ന കാലത്ത് അർജന്റീനയിൽ 30,000 പേരെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന ഒരു വിമാനമാണ് ഷോർട്ട് എസ്.സി 7 സ്‌കൈവാൻ എന്ന വിമാനം. അമേരിക്കയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിൽ തിരികെ അർജന്റീനയിൽ എത്തിച്ചു. വിമാനം മ്യൂസിയം ഓഫ് മെമ്മറിയിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക സ്വേച്ഛാധിപത്യ കാലത്ത് പ്രശസ്തമായ തടങ്കൽ കേന്ദ്രമാണ് പിന്നീട് മ്യൂസിയമായി മാറ്റിയത്.
1970കളിലും 1980കളിലും ലാറ്റിനമേരിക്കയിലെ രാജ്യങ്ങൾ ഭരിച്ച സൈനിക സ്വേച്ഛാധിപതികളിൽ ഏറ്റവും ക്രൂരന്മാർ അർജന്റീനയിലായിരുന്നു.1983ൽ അർജന്റീനയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം നിരവധി സൈനിക സ്വേച്ഛാധിപതികൾ തടവിലാക്കപ്പെട്ടു.
Discussion about this post