സമാധാന ചർച്ചകൾക്ക് തൊട്ടുമുൻപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന്റെ നിലനിൽപ്പിനെത്തന്നെചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ഇറാന്റെ പക്കൽ ഇപ്പോൾ ഒരു കാർഡുംബാക്കിയില്ലെന്നും, അന്താരാഷ്ട്ര കപ്പൽപ്പാതകളിലൂടെ ലോകത്തെ ഭീഷണിപ്പെടുത്തുന്ന രീതി ഇനിഅനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെചർച്ചകൾക്ക് വേണ്ടിയാണ്” എന്നായിരുന്നു ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രകോപനപരമായപോസ്റ്റ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ്ഈടാക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ സ്വരം കടുപ്പിച്ചത്.
പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിർണായകമായ സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ്യുഎസ് പ്രസിഡന്റിന്റെ ഈ വെല്ലുവിളി. പാകിസ്ഥാനിലെ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെകടുത്ത സൈനിക നീക്കം ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. അമേരിക്കൻയുദ്ധക്കപ്പലുകളിൽ അത്യാധുനികമായ ആയുധങ്ങൾ നിറയ്ക്കാൻ താൻ ഉത്തരവിട്ടുകഴിഞ്ഞു. മുൻപ് ഉപയോഗിച്ചതിനേക്കാൾ പ്രഹരശേഷിയുള്ള വെടിക്കോപ്പുകളാണ് കപ്പലുകളിൽ ഇപ്പോൾസജ്ജമായിരിക്കുന്നത്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെ പൂർണ്ണമായും തകർക്കാൻമടിക്കില്ലെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവർത്തിച്ചു.
സമാധാനത്തിനായി ഒരു താൽക്കാലിക വെടിനിർത്തലിന് അമേരിക്ക തയ്യാറായെങ്കിലും ഹോർമുസ്കടലിടുക്കിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ട്രംപ് ഒരുക്കമല്ല. അന്താരാഷ്ട്ര ജലപാതകൾഉപയോഗിച്ച് ലോകത്തെ ബന്ദിയാക്കി നേട്ടങ്ങൾ ഉണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് വെറും’ഹ്രസ്വകാല ഭീഷണി’ മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡിവാൻസ് സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് തിരിക്കവെയാണ് ഇറാന്റെ സമ്മർദ്ദതന്ത്രങ്ങളെ പുച്ഛിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ പ്രതികരണം.












