ലക്‌നൗ : ഇസ്ലാം മതത്തിൽ വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം അംഗീകരിക്കില്ലെന്ന് അലഹാബാദ് കോടതി. ചുംബിക്കാനോ, സ്പർശിക്കാനോ, സ്‌നേഹ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താനോ ഇസ്ലാമിൽ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിംഗ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തളളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
29 കാരിയായ യുവതിയും 30 കാരനായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് ഇവരെ പീഡിപ്പിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. എന്നാൽ മുസ്ലീം നിയമത്തിൽ വിവാഹപൂർവ്വ ലൈംഗികതയ്ക്ക് അംഗീകാരം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഒഴികെയുള്ള എല്ലാ വിവാഹപൂർവ്വ ലൈംഗികതയും വ്യഭിചാരമായാണ് കണക്കാക്കുന്നത്. ”വിവാഹത്തിന് മുൻപുള്ള ലൈംഗികത ഇസ്ലാമിൽ അനുവദനീയമല്ല. വാസ്തവത്തിൽ ചുംബനം, സ്പർശനം, നോട്ടം തുടങ്ങിയ ലൈംഗിക, കാമ, സ്‌നേഹ പ്രകടനങ്ങൾ ഇസ്ലാമിൽ ‘ഹറാം’ ആണ് . കാരണം ഇവ വ്യഭിചാരമായി കണക്കാക്കപ്പെടുന്നു” കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റങ്ങൾക്ക് അവിവാഹിതരായ ആണിനും പെണ്ണിനും നൂറ് ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലുമാണ് ഖുർആനിലെ ശിക്ഷ എന്നും കോടതി പറഞ്ഞു. ഹർജി തള്ളുന്നതായും കോടതി ഉത്തരവിട്ടു.
Discussion about this post