തിരുവനന്തപുരം : കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുക്കനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.
സിപിഎമ്മിന്റെ ഉന്നത നേതാവ് കൈതോലപ്പായയിൽ കോടികൾ കടത്തിയെന്ന് ജി ശക്തിധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ന്യൂയോർക്കിലെ ടൈംസ്‌ക്വയർ വരെയെത്തിയ നേതാവാണ് പണം കടത്തിയതെന്നാണ് പറഞ്ഞത്. എന്നാൽ ഈ നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഈ സംഭവം വലിയ വിവാദമായതോടെ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർന്നാണ് ശക്തിധരന്റെ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചത്.
Discussion about this post