Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഇനിയില്ല മിലൻ കുന്ദേര : വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട അതുല്യപ്രതിഭ ; ലോകശ്രദ്ധ നേടിയ “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” വിഖ്യാത കൃതി

by Brave India Desk
Jul 12, 2023, 07:23 pm IST
in Special, International
Share on Facebook
Tweet
WhatsAppTelegram

“ഒരു ജന്മം അത് എത്ര ഭയങ്കരമോ സുന്ദരമോ ഉദാത്തമോ ആയിക്കൊള്ളട്ടെ , അത് നിരന്തരം ആവർത്തിക്കുന്നില്ലെങ്കിൽ ഈ ജന്മത്തിന്റെ ഭയാനകതയോ ലാവണ്യമോ ഔന്നത്യമോ കൊണ്ട് ഒരു കാര്യവുമില്ല….” ലോകമെങ്ങും ശ്രദ്ധ നേടിയ “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന വിഖ്യാത കൃതിയുടെ തുടക്കത്തിൽ മിലൻ കുന്ദേര കുറിച്ച വരികൾ ആണിത്. ഇന്ന് ആവർത്തനമില്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രശസ്തനായ ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര. നീണ്ട 94 വർഷങ്ങൾ ഭൂമിയിൽ തന്റെ ‘ഉയിരടയാളങ്ങൾ’ പതിപ്പിച്ച് സാഹിത്യലോകത്തിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം.

ദീർഘകാലമായി മിലൻ കുന്ദേരയുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനമായ ഗല്ലിമാർഡ് ആണ് ബുധനാഴ്ച അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ മരണവാർത്തയിൽ യൂറോപ്യൻ പാർലമെന്റ് ഒരു നിമിഷം മൗനമാചരിച്ചു.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

1929 -ൽ ചെക്കോസ്ലോവാക്യയിലാണ് മിലൻ കുന്ദേര ജനിക്കുന്നത്. സംഗീതജ്ഞനായിരുന്ന പിതാവിൽ നിന്നും സംഗീത ശാസ്ത്രത്തിലും സംഗീത രചനയിലും മികച്ച അറിവ് നേടി. സംഗീതത്തിനോടുള്ള ആ ഇഷ്ടം മിലൻ കുന്ദേരയുടെ മിക്ക കൃതികളിലും മ്യൂസിക് നൊട്ടേഷൻ ആയും അവലംബങ്ങൾ ആയും ഒക്കെ കാണാൻ കഴിയുന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെയും ജർമ്മൻ അധിനിവേശത്തിന്റെയും അനുഭവങ്ങൾ അക്കാലത്ത് കുന്ദേരയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു .
കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം 1948-ൽ ചെക്കോസ്ലോവാക്യയിൽ അധികാരം പിടിച്ചടക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്സിൽ സാഹിത്യത്തിലും സൗന്ദര്യശാസ്ത്രത്തിലും ആയിരുന്നു മിലൻ കുന്ദേര തുടർ പഠനം നടത്തിയത്. പിന്നീട് ചലച്ചിത്ര സംവിധാനത്തിലും തിരക്കഥ രചനയിലും താൽപര്യം തോന്നിയ അദ്ദേഹം ആ വിഷയത്തിലുള്ള പഠനങ്ങളിലേക്ക് കടന്നു. തുടർന്ന് 1950 ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മിലൻ കുന്ദേരയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി. 1952-ൽ കുന്ദേര ബിരുദം നേടിയ ശേഷം, ഫിലിം ഫാക്കൽറ്റി അദ്ദേഹത്തെ ലോക സാഹിത്യത്തിൽ ലക്ചററായി നിയമിച്ചു. 1956-ൽ കുന്ദേരയെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും 1970 ൽ പിന്നെയും പുറത്താക്കി.

പ്രാഗ് വസന്തത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും ഇടഞ്ഞു. 1979-ൽ മിലൻ കുന്ദേരയെ ചെക്കോസ്ലോവാക് പൗരത്വം റദ്ദ് ചെയ്തുകൊണ്ടാണ് അത്തവണ അവർ പ്രതികാരം ചെയ്തത്. ഫ്രാൻസിൽ അഭയം തേടിയ മിലൻ കുന്ദേരയ്ക്ക് തൊട്ടടുത്ത വർഷം തന്നെ ഫ്രാൻസ് പൗരത്വം നൽകി. 1989-ൽ വെൽവെറ്റ് വിപ്ലവം കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയും മിലൻ കുന്ദേരയുടെ ജന്മരാജ്യം ചെക്ക് റിപ്പബ്ലിക്കായി പുനർജനിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും 40 വർഷങ്ങൾ കൂടി വേണ്ടി വന്നു മിലൻ കുന്ദേരയോട് ചെയ്തത് തെറ്റാണെന്ന് ആ രാജ്യത്തിന് ബോധ്യപ്പെടാൻ. 2019 ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാൻസിലെ അംബാസിഡർ മിലൻ കുന്ദേരയ്ക്ക് ചെക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി കൊണ്ടാണ് 40 വർഷം മുമ്പ് ചെയ്ത തെറ്റ് തിരുത്തിയത്. പിന്നീട് 2021-ൽ കുന്ദേര തന്റെ സ്വകാര്യ ലൈബ്രറിയും ആർക്കൈവും താൻ ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച ബ്രണോയിലെ പബ്ലിക് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.

1967-ൽ പ്രാഗ് വസന്തകാലത്ത് പ്രസിദ്ധീകരിച്ച ‘ദി ജോക്ക്’ ആണ് മിലൻ കുന്ദേരയുടെ ആദ്യ നോവൽ. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കം കൊണ്ട് വൈകാതെ തന്നെ ചെക്കോസ്ലോവാക്യയിൽ ഈ പുസ്തകം നിരോധിക്കപ്പെട്ടു. 2015 ൽ എഴുതിയ ‘ദി ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്’ ആണ് കുന്ദേരയുടെ അവസാന നോവൽ. 1984-ൽ പ്രസിദ്ധീകരിച്ച “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന കൃതിയുടെ പേരിലാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. മിലൻ കുന്ദേരയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകവും അത് തന്നെയാണ്. ‘ഉയിരടയാളങ്ങൾ’ എന്ന പേരിൽ മലയാളത്തിലും ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: parisMilan KunderaThe Unbearable Lightness of BeingCzech writer
Share2
Tweet
SendShare

Latest stories from this section

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies