ന്യൂഡൽഹി: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ പുരോഗമിക്കുന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീകോടതി. മുസ്ലീം വിഭാഗത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വാരാണസി കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി മുസ്ലീം വിഭാഗത്തോട് നിർദ്ദേശിച്ചു.
താത്കാലികമായി സർവ്വേ നടപടികൾ രണ്ട് ദിവസത്തേക്ക് നിർത്തി വയ്ക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉത്തരവിട്ടത്. ശാസ്ത്രീയ പരിശോധനയ്ക്കായി ഉത്തരവിട്ട വിധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സമയം എന്ന നിലയ്ക്കാണ് നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്. ഈ സാഹചര്യത്തിൽ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ഉടൻ ഹൈക്കോടതിയെ സമീപിക്കും.
സർവ്വേ ആരംഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് മുസ്ലീം വിഭാഗം ഹർജി നൽകിയത്. 11.15 ഓടെയായിരുന്നു ഹർജി സുപ്രീംകോടതി പരിഗണിച്ചത്.
Discussion about this post