ഇസ്ലാമാബാദ്: താറുമാറായ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ രാജ്യം വിദേശ വായ്പകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പാകിസ്താൻ കരസേനാ മേധാവി (സിഒഎഎസ്) ജനറൽ സയ്യിദ് അസിം മുനീർ. ‘എല്ലാ പാകിസ്താനികളും ഭിക്ഷാടനപാത്രം എറിയണം’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ വായ്പകൾക്കായി ലോകം ചുറ്റുന്ന പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ജനറൽ സയ്യിദ് അസിം മുനീറിന്റെ നിർദ്ദേശം.
പാകിസ്താൻ അഭിമാനവും തീക്ഷ്ണതയും കഴിവുമുള്ള രാജ്യമാണ്, എല്ലാ പാകിസ്താനികളും ഭിക്ഷക്കാരന്റെ പാത്രം വലിച്ചെറിയണം എന്ന് ജനറൽ മുനീർ പറഞ്ഞു. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതുവരെ സൈന്യം വിശ്രമിക്കില്ലെന്നും സുരക്ഷയും സമ്പദ്വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും അനിവാര്യമാണെന്നും പാക് കരസേനാ മേധാവി കൂട്ടിച്ചേർത്തു.
അള്ളാഹു സർവ്വശക്തനാണെന്നും ലോകത്തിലെ ഒരു ശക്തിക്കും പാകിസ്താന്റെ മുന്നേറ്റം തടയാനാകില്ലെന്നും ജനറൽ മുനീർ പറഞ്ഞു. ഒരു രാജ്യം ഒരു അമ്മയെപ്പോലെയാണെന്നും ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ സ്നേഹവും ആദരവുമുള്ളതായിരിക്കണമെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.. സുരക്ഷയും സമ്പദ്വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ പരസ്പരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പാകിസ്ഥാൻ കരകയറുന്നതുവരെ സൈന്യത്തിന് വിശ്രമമില്ലെന്ന് ജനറൽ മുനീർ ഉറപ്പ് നൽകി.
Discussion about this post