മലപ്പുറം: ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ എൻഐഎ പരിശോധന. മൂന്ന് പേരുടെ വീടുകളിലാണ് എൻഐഎ എത്തിയത്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
പോപ്പുലർഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വേങ്ങര, താനൂർ, തിരൂർ എന്നിവിടങ്ങളിലാണ് പരിശോധന. മൂന്ന് ആഴ്ച മുൻ പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം കൂടിയായ ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തുന്നത്.
മൂന്നിടങ്ങളിലും ഒരേ സമയം ആയിരുന്നു എൻഐഎ എത്തിയത്. പോലീസിനെ പോലും അറിയിക്കാതെയായിരുന്നു കേന്ദ്ര ഏജൻസിയുടെ നിർണായക നീക്കം. പരിശോധനയ്ക്ക് തൊട്ടുമുൻപാണ് എൻഐഎ വിവരം പോലീസിനെ അറിയിച്ചത്.












