ഇസ്ലാമാബാദ്: പാകിസ്താനിൽ പള്ളികൾ അഗ്നിക്കിരയാക്കി മതതീവ്രവാദികൾ. ഫൈസൽബാദിലാണ് സംഭവം. ക്രിസ്തീയ വിശ്വാസിയായ ആൾ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് മതതീവ്രവാദികൾ പള്ളി കത്തിച്ചത്. ഇതിന് പുറമേ ക്രിസ്ത്യാനികളായ നിരവധി പേരുടെ വീടുകളും നശിപ്പിച്ചു.
പ്രദേശവാസിയായ സലീം മാസിഹ് എന്ന യുവാവിനെതിരെയാണ് മതതീവ്രവാദികൾ ആരോപണം ഉന്നയിക്കുന്നത്. ഇയാൾ ഖുർ ആനെ അപമാനിച്ചുവെന്നാണ് മതതീവ്രവാദികളുടെ ആരോപണം. ഇതിന്റെ പേരിൽ മതതീവ്രവാദികൾ പള്ളികൾക്ക് മുൻപിൽ സംഘടിക്കുകയായിരുന്നു.
മൂന്ന് പള്ളികളാണ് അക്രമികൾ തീവച്ചത് നശിപ്പിച്ചത്. ആൾക്കൂട്ടം കണ്ടതോടെ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളും മറ്റുള്ളവരും ഓടി രക്ഷപ്പെട്ടിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. ക്രിസ്ത്യാനികളായ നിരവധി പേരുടെ വീടാണ് അഗ്നിക്കിരയാക്കിയത്. ഇതിന് പുറമേ വീടുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പുമാർ ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതനിന്ദയുടെ പേരിൽ വീണ്ടും പാകിസ്താനിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മതതീവ്രവാദികളുടെ ആക്രമണം ഭയന്ന് നിരവധി ക്രിസ്ത്യൻ കുടുംബങ്ങളാണ് പലായനം ചെയ്തത്.
Discussion about this post