കോട്ടയം: അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ നടപടി. ഹെഡ്മാസ്റ്ററെയും എഇഒയെയും സസ്‌പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി ജോൺ, കോട്ടയം വെസ്റ്റ് എഇഒ മോഹൻദാസ് എംകെ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്.
10,000 രൂപയായിരുന്നു വാങ്ങിയത്. സേവനകാലാവധി റെഗുലൈസ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ഉത്തരവ് പ്രകാരം കോട്ടയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ എഇഒയ്ക്ക് കൈക്കൂലി നൽകിയാൽ ഇത് വേഗത്തിൽ ശരിയാക്കിത്തരാമെന്ന് ജോൺ ടി തോമസ് അദ്ധ്യാപികയോട് പറയുകയായിരുന്നു. ഇതോടെ അദ്ധ്യാപിക പരാതിയുമായി വിജിലൻസിനെ സമീപിച്ചു.
ഇന്നലെ രാവിലെ ഇവർ ആവശ്യപ്പെട്ടത് പ്രകാരം അദ്ധ്യാപിക പണവുമായി സ്‌കൂളിൽ എത്തി. ഇത് കൈമാറുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post