Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വിവരിച്ച് ഷുക്കൂർ വക്കീൽ ; എന്നാൽ പ്രതിവിധി പൊതു സിവിൽ നിയമം അല്ല! മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്കാരമാണ് വേണ്ടതെന്നും ഷുക്കൂർ

by Brave India Desk
Aug 20, 2023, 04:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടർച്ചാവകാശങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധമായ സ്വത്ത് നിയമങ്ങളെക്കുറിച്ചും എല്ലാം പലപ്പോഴായി വിമർശനമുന്നയിക്കുന്ന വ്യക്തിയാണ് സി ഷുക്കൂർ എന്ന ഷുക്കൂർ വക്കീൽ. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വർണിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജനുവരി അവസാനം മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനെതിരെ മാർച്ചിൽ മറ്റു സഹോദരങ്ങൾ സ്വത്തിന് അവകാശം ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ച അനുഭവമാണ് ഈ പോസ്റ്റിലൂടെ ഷുക്കൂർ വക്കീൽ വെളിപ്പെടുത്തുന്നത്.

മരണപ്പെട്ടയാൾക്ക് ആൺമക്കൾ ഇല്ലാത്തതിനാൽ അയാളുടെ സ്വത്തിൽ സഹോദരങ്ങൾക്ക് പിന്തുടർച്ചാവകാശം ഉണ്ട്. ഇതാണ് ഒരു മകൾ മാത്രമുള്ള സഹോദരൻ മരിച്ചതോടെ അയാളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മറ്റു സഹോദരങ്ങൾ വക്കീൽ നോട്ടീസ് അയക്കാൻ കാരണം. പെൺകുട്ടി ആയിപ്പോയി എന്ന കാരണത്താൽ വർഷങ്ങളായി അവർ താമസിച്ച വീട് പോലും ആ കുട്ടിയുടേത് അല്ലാതായി മാറി എന്ന് ഷുക്കൂർ വക്കീൽ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം പൊതു സിവിൽ നിയമമല്ല എന്ന ഇരട്ടത്താപ്പ് നയം കൂടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വക്കീൽ വെളിപ്പെടുത്തുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലിം വ്യക്തിനിയമത്തിൽ പരിഷ്കാരം വരുത്തുകയാണെന്നാണ് ഷുക്കൂർ വക്കീലിന്റെ അഭിപ്രായം.

Stories you may like

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

സഹോദരൻ മരണപ്പെട്ടത് ജനുവരി അവസാനം .
ഒരു മകളും ഭാര്യയുമാണ് മരണ സമയത്ത് ബാക്കി.
മയ്യത്തിനെ മൂടിയ മൂന്നു ചുറ്റു തുണി ഖബറിൽ ലയിക്കുന്നതിനു മുമ്പ് മാർച്ചിൽ തന്നെ മരണപ്പെട്ട ആളുടെ സഹോദരൻ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചിരിക്കുന്നു .
അവർ താമസിക്കുന്ന വീടും പറമ്പും അടക്കമുള്ള മരണപ്പെട്ട ആളുടെ പേരിലുള്ള മുഴുവൻ വസ്തു വകകളിലും അയാൾക്കും മറ്റു സഹോദരങ്ങൾക്കും മുസ്ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം അവകാശം ഉണ്ട്. സ്വത്തുക്കൾ കൂട്ടമായി കൈ വശം വെക്കുവാൻ താൽപര്യമില്ല , ഉടൻ ഭാഗം ചെയ്യണം .
വക്കീൽ നോട്ടീസിനു മറുപടി നൽകി.
പക്ഷെ , ആ വിലാസത്തിൽ ഒരു വക്കീൽ ഇല്ലെന്നു പറഞ്ഞാണ് തിരികെ വന്നത്.
ഇതാ , ഇന്നലെ മറ്റൊരു വക്കീൽ ഒരു സബ് കോടതിയിൽ പാർട്ടീഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നു.
ബഹു സബ് ജഡ്ജ് തൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുന്നു “the defendants are hereby an ad interim injunction restrained from alienating the PSP or from committing any act of waste therein “.
അതായത് വർഷങ്ങളായി അവർ താമസിച്ച വീടു പോലും അവരുടേതു മാത്രമല്ല , തെങ്ങിനു തടം തുറക്കണമെങ്കിൽ , കറിക്ക് ഒരു തേങ്ങ എടുക്കണമെങ്കിൽ ആരുടെ ഒക്കെ അനുവാദം തേടണം ?
ഇത്തരമൊരു അവസ്ഥയ്ക്ക് ഏക കാരണം , മരണപ്പെട്ട ആൾക്ക് മരിക്കുമ്പോൾ അനന്തരവകാശിയായി ആൺ കുട്ടി ഇല്ല. മറിച്ചു ഒരു മകളേ ഉള്ളൂ എന്നതു മാത്രമാണ് .
സ്ത്രീ ആയി പിറന്നതു കൊണ്ടു മാത്രം ഈ വിവേചനം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഇനിയും അനുഭവിക്കേണ്ടതുണ്ടോ?
എന്നാണ് സ്ത്രീക്ക് തുല്യ പദവി അനുവദിച്ചു നൽകുവാൻ നിയമവും ഭരണ കൂടവും തയാറാവുക ?
ഈ പ്രശ്നത്തിനു പരിഹാരം പൊതു സിവിൽ നിയമം അല്ല , മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്ക്കാരമാണ്. പിന്തുടർച്ച നിയമത്തിലെ സ്ത്രീ വിരുദ്ധവും, ഭരണ ഘടനാ ഉറപ്പു നൽകുന്ന തുല്യതയ്ക്കും അന്തസ്സാർന്ന ജീവിതത്തിനു എതിരെയുമുള്ള വകുപ്പുകൾ റദ്ദാക്കുക തന്നെ വേണം.
സമുദായം ആ വഴിക്ക് ചിന്തിക്കുന്നുണ്ട്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക് എഴുതിയ കത്തിൽ അതു സൂചിപ്പിച്ചതാണ് . ഇ കെ സമസ്ത നേതാവ് കൊടുങ്ങലൂരിലും അതാണ് പ്രസംഗിച്ചത്.
കമന്റ് കാണുക.
ഏതു നിയമവും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്നു നാം തിരിച്ചറിയണം.
Shukkur Vakkeel

Tags: muslim personal lawuniform civil codeC shukkur
Share1TweetSendShare

Latest stories from this section

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

Discussion about this post

Latest News

ഇതൊരു ‘രണ്ടാം കോവിഡ്’ അല്ല; ഹന്റാവൈറസ് ഭീതിയിൽ ലോകം; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

ഇതൊരു ‘രണ്ടാം കോവിഡ്’ അല്ല; ഹന്റാവൈറസ് ഭീതിയിൽ ലോകം; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies