Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വിവരിച്ച് ഷുക്കൂർ വക്കീൽ ; എന്നാൽ പ്രതിവിധി പൊതു സിവിൽ നിയമം അല്ല! മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്കാരമാണ് വേണ്ടതെന്നും ഷുക്കൂർ

by Brave India Desk
Aug 20, 2023, 04:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടർച്ചാവകാശങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധമായ സ്വത്ത് നിയമങ്ങളെക്കുറിച്ചും എല്ലാം പലപ്പോഴായി വിമർശനമുന്നയിക്കുന്ന വ്യക്തിയാണ് സി ഷുക്കൂർ എന്ന ഷുക്കൂർ വക്കീൽ. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വർണിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജനുവരി അവസാനം മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനെതിരെ മാർച്ചിൽ മറ്റു സഹോദരങ്ങൾ സ്വത്തിന് അവകാശം ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ച അനുഭവമാണ് ഈ പോസ്റ്റിലൂടെ ഷുക്കൂർ വക്കീൽ വെളിപ്പെടുത്തുന്നത്.

മരണപ്പെട്ടയാൾക്ക് ആൺമക്കൾ ഇല്ലാത്തതിനാൽ അയാളുടെ സ്വത്തിൽ സഹോദരങ്ങൾക്ക് പിന്തുടർച്ചാവകാശം ഉണ്ട്. ഇതാണ് ഒരു മകൾ മാത്രമുള്ള സഹോദരൻ മരിച്ചതോടെ അയാളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മറ്റു സഹോദരങ്ങൾ വക്കീൽ നോട്ടീസ് അയക്കാൻ കാരണം. പെൺകുട്ടി ആയിപ്പോയി എന്ന കാരണത്താൽ വർഷങ്ങളായി അവർ താമസിച്ച വീട് പോലും ആ കുട്ടിയുടേത് അല്ലാതായി മാറി എന്ന് ഷുക്കൂർ വക്കീൽ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം പൊതു സിവിൽ നിയമമല്ല എന്ന ഇരട്ടത്താപ്പ് നയം കൂടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വക്കീൽ വെളിപ്പെടുത്തുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലിം വ്യക്തിനിയമത്തിൽ പരിഷ്കാരം വരുത്തുകയാണെന്നാണ് ഷുക്കൂർ വക്കീലിന്റെ അഭിപ്രായം.

Stories you may like

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

സഹോദരൻ മരണപ്പെട്ടത് ജനുവരി അവസാനം .
ഒരു മകളും ഭാര്യയുമാണ് മരണ സമയത്ത് ബാക്കി.
മയ്യത്തിനെ മൂടിയ മൂന്നു ചുറ്റു തുണി ഖബറിൽ ലയിക്കുന്നതിനു മുമ്പ് മാർച്ചിൽ തന്നെ മരണപ്പെട്ട ആളുടെ സഹോദരൻ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചിരിക്കുന്നു .
അവർ താമസിക്കുന്ന വീടും പറമ്പും അടക്കമുള്ള മരണപ്പെട്ട ആളുടെ പേരിലുള്ള മുഴുവൻ വസ്തു വകകളിലും അയാൾക്കും മറ്റു സഹോദരങ്ങൾക്കും മുസ്ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം അവകാശം ഉണ്ട്. സ്വത്തുക്കൾ കൂട്ടമായി കൈ വശം വെക്കുവാൻ താൽപര്യമില്ല , ഉടൻ ഭാഗം ചെയ്യണം .
വക്കീൽ നോട്ടീസിനു മറുപടി നൽകി.
പക്ഷെ , ആ വിലാസത്തിൽ ഒരു വക്കീൽ ഇല്ലെന്നു പറഞ്ഞാണ് തിരികെ വന്നത്.
ഇതാ , ഇന്നലെ മറ്റൊരു വക്കീൽ ഒരു സബ് കോടതിയിൽ പാർട്ടീഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നു.
ബഹു സബ് ജഡ്ജ് തൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുന്നു “the defendants are hereby an ad interim injunction restrained from alienating the PSP or from committing any act of waste therein “.
അതായത് വർഷങ്ങളായി അവർ താമസിച്ച വീടു പോലും അവരുടേതു മാത്രമല്ല , തെങ്ങിനു തടം തുറക്കണമെങ്കിൽ , കറിക്ക് ഒരു തേങ്ങ എടുക്കണമെങ്കിൽ ആരുടെ ഒക്കെ അനുവാദം തേടണം ?
ഇത്തരമൊരു അവസ്ഥയ്ക്ക് ഏക കാരണം , മരണപ്പെട്ട ആൾക്ക് മരിക്കുമ്പോൾ അനന്തരവകാശിയായി ആൺ കുട്ടി ഇല്ല. മറിച്ചു ഒരു മകളേ ഉള്ളൂ എന്നതു മാത്രമാണ് .
സ്ത്രീ ആയി പിറന്നതു കൊണ്ടു മാത്രം ഈ വിവേചനം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഇനിയും അനുഭവിക്കേണ്ടതുണ്ടോ?
എന്നാണ് സ്ത്രീക്ക് തുല്യ പദവി അനുവദിച്ചു നൽകുവാൻ നിയമവും ഭരണ കൂടവും തയാറാവുക ?
ഈ പ്രശ്നത്തിനു പരിഹാരം പൊതു സിവിൽ നിയമം അല്ല , മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്ക്കാരമാണ്. പിന്തുടർച്ച നിയമത്തിലെ സ്ത്രീ വിരുദ്ധവും, ഭരണ ഘടനാ ഉറപ്പു നൽകുന്ന തുല്യതയ്ക്കും അന്തസ്സാർന്ന ജീവിതത്തിനു എതിരെയുമുള്ള വകുപ്പുകൾ റദ്ദാക്കുക തന്നെ വേണം.
സമുദായം ആ വഴിക്ക് ചിന്തിക്കുന്നുണ്ട്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക് എഴുതിയ കത്തിൽ അതു സൂചിപ്പിച്ചതാണ് . ഇ കെ സമസ്ത നേതാവ് കൊടുങ്ങലൂരിലും അതാണ് പ്രസംഗിച്ചത്.
കമന്റ് കാണുക.
ഏതു നിയമവും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്നു നാം തിരിച്ചറിയണം.
Shukkur Vakkeel

Tags: muslim personal lawuniform civil codeC shukkur
Share1TweetSendShare

Latest stories from this section

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

Discussion about this post

Latest News

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies