Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വിവരിച്ച് ഷുക്കൂർ വക്കീൽ ; എന്നാൽ പ്രതിവിധി പൊതു സിവിൽ നിയമം അല്ല! മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്കാരമാണ് വേണ്ടതെന്നും ഷുക്കൂർ

by Brave India Desk
Aug 20, 2023, 04:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടർച്ചാവകാശങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധമായ സ്വത്ത് നിയമങ്ങളെക്കുറിച്ചും എല്ലാം പലപ്പോഴായി വിമർശനമുന്നയിക്കുന്ന വ്യക്തിയാണ് സി ഷുക്കൂർ എന്ന ഷുക്കൂർ വക്കീൽ. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വർണിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജനുവരി അവസാനം മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനെതിരെ മാർച്ചിൽ മറ്റു സഹോദരങ്ങൾ സ്വത്തിന് അവകാശം ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ച അനുഭവമാണ് ഈ പോസ്റ്റിലൂടെ ഷുക്കൂർ വക്കീൽ വെളിപ്പെടുത്തുന്നത്.

മരണപ്പെട്ടയാൾക്ക് ആൺമക്കൾ ഇല്ലാത്തതിനാൽ അയാളുടെ സ്വത്തിൽ സഹോദരങ്ങൾക്ക് പിന്തുടർച്ചാവകാശം ഉണ്ട്. ഇതാണ് ഒരു മകൾ മാത്രമുള്ള സഹോദരൻ മരിച്ചതോടെ അയാളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മറ്റു സഹോദരങ്ങൾ വക്കീൽ നോട്ടീസ് അയക്കാൻ കാരണം. പെൺകുട്ടി ആയിപ്പോയി എന്ന കാരണത്താൽ വർഷങ്ങളായി അവർ താമസിച്ച വീട് പോലും ആ കുട്ടിയുടേത് അല്ലാതായി മാറി എന്ന് ഷുക്കൂർ വക്കീൽ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം പൊതു സിവിൽ നിയമമല്ല എന്ന ഇരട്ടത്താപ്പ് നയം കൂടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വക്കീൽ വെളിപ്പെടുത്തുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലിം വ്യക്തിനിയമത്തിൽ പരിഷ്കാരം വരുത്തുകയാണെന്നാണ് ഷുക്കൂർ വക്കീലിന്റെ അഭിപ്രായം.

Stories you may like

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

സഹോദരൻ മരണപ്പെട്ടത് ജനുവരി അവസാനം .
ഒരു മകളും ഭാര്യയുമാണ് മരണ സമയത്ത് ബാക്കി.
മയ്യത്തിനെ മൂടിയ മൂന്നു ചുറ്റു തുണി ഖബറിൽ ലയിക്കുന്നതിനു മുമ്പ് മാർച്ചിൽ തന്നെ മരണപ്പെട്ട ആളുടെ സഹോദരൻ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചിരിക്കുന്നു .
അവർ താമസിക്കുന്ന വീടും പറമ്പും അടക്കമുള്ള മരണപ്പെട്ട ആളുടെ പേരിലുള്ള മുഴുവൻ വസ്തു വകകളിലും അയാൾക്കും മറ്റു സഹോദരങ്ങൾക്കും മുസ്ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം അവകാശം ഉണ്ട്. സ്വത്തുക്കൾ കൂട്ടമായി കൈ വശം വെക്കുവാൻ താൽപര്യമില്ല , ഉടൻ ഭാഗം ചെയ്യണം .
വക്കീൽ നോട്ടീസിനു മറുപടി നൽകി.
പക്ഷെ , ആ വിലാസത്തിൽ ഒരു വക്കീൽ ഇല്ലെന്നു പറഞ്ഞാണ് തിരികെ വന്നത്.
ഇതാ , ഇന്നലെ മറ്റൊരു വക്കീൽ ഒരു സബ് കോടതിയിൽ പാർട്ടീഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നു.
ബഹു സബ് ജഡ്ജ് തൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുന്നു “the defendants are hereby an ad interim injunction restrained from alienating the PSP or from committing any act of waste therein “.
അതായത് വർഷങ്ങളായി അവർ താമസിച്ച വീടു പോലും അവരുടേതു മാത്രമല്ല , തെങ്ങിനു തടം തുറക്കണമെങ്കിൽ , കറിക്ക് ഒരു തേങ്ങ എടുക്കണമെങ്കിൽ ആരുടെ ഒക്കെ അനുവാദം തേടണം ?
ഇത്തരമൊരു അവസ്ഥയ്ക്ക് ഏക കാരണം , മരണപ്പെട്ട ആൾക്ക് മരിക്കുമ്പോൾ അനന്തരവകാശിയായി ആൺ കുട്ടി ഇല്ല. മറിച്ചു ഒരു മകളേ ഉള്ളൂ എന്നതു മാത്രമാണ് .
സ്ത്രീ ആയി പിറന്നതു കൊണ്ടു മാത്രം ഈ വിവേചനം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഇനിയും അനുഭവിക്കേണ്ടതുണ്ടോ?
എന്നാണ് സ്ത്രീക്ക് തുല്യ പദവി അനുവദിച്ചു നൽകുവാൻ നിയമവും ഭരണ കൂടവും തയാറാവുക ?
ഈ പ്രശ്നത്തിനു പരിഹാരം പൊതു സിവിൽ നിയമം അല്ല , മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്ക്കാരമാണ്. പിന്തുടർച്ച നിയമത്തിലെ സ്ത്രീ വിരുദ്ധവും, ഭരണ ഘടനാ ഉറപ്പു നൽകുന്ന തുല്യതയ്ക്കും അന്തസ്സാർന്ന ജീവിതത്തിനു എതിരെയുമുള്ള വകുപ്പുകൾ റദ്ദാക്കുക തന്നെ വേണം.
സമുദായം ആ വഴിക്ക് ചിന്തിക്കുന്നുണ്ട്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക് എഴുതിയ കത്തിൽ അതു സൂചിപ്പിച്ചതാണ് . ഇ കെ സമസ്ത നേതാവ് കൊടുങ്ങലൂരിലും അതാണ് പ്രസംഗിച്ചത്.
കമന്റ് കാണുക.
ഏതു നിയമവും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്നു നാം തിരിച്ചറിയണം.
Shukkur Vakkeel

Tags: C shukkurmuslim personal lawuniform civil code
Share1TweetSendShare

Latest stories from this section

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന് ഹെലികോപ്റ്റർ ; സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് ഉത്തരവ്

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

Discussion about this post

Latest News

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies