കൊച്ചി ; വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഏകദേശം ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു.
രാവിലെ 11 നു ആണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രി 8.15നാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ഇതിനിടയിൽ മൂന്ന് തവണയാണ് സുധാകരന് ഇടവേള അനുവദിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നാണ് സൂചന. 30 നു വീണ്ടും ഹാജരാവണമെന്നാണ് സുധാകരന് ലഭിച്ച നിർദ്ദേശം.
സുധാകരന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.5 വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വിവരങ്ങളും സുധാകരൻ ഹാജരാക്കി. കൂടുതൽ രേഖകൾ ഇഡി ചോദിച്ചിട്ടുണ്ട്. ‘മനസ്സറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നൂറു ശതമാനം ക്ലിയർ ആണെന്നും’ സുധാകരൻ പ്രതികരിച്ചു.
മോൻസനുമായുള്ള വിവരങ്ങളാണ് ഇഡി കൂടുതലായും ചോദിച്ചറിഞ്ഞത്. മോൻസൻറെ സാമ്പത്തിക ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.
Discussion about this post