കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയയുമായി പിണങ്ങിയ ദേഷ്യത്തിലാണെന്ന് പ്രതി. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എംപി സൈബീസ് (32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ പിടിയിലായത്.കല്ലേറിൽ വന്ദേഭാരത് എക്‌സ്പ്രസിൻറെ എക്‌സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.
ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിൻറെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറയുന്നു. എന്നാൽ ആർപിഎഫ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്തംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Discussion about this post