Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

സ്വന്തം മണ്ണിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങൾ!

by Brave India Desk
Aug 26, 2023, 10:46 pm IST
in Article
Share on FacebookTweetWhatsAppTelegram

വ്യത്യസ്ത രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും വ്യോമാക്രമണങ്ങളുമെല്ലാം നമ്മൾ കേട്ടിട്ടുണ്ടായിരിക്കും , എന്നാൽ ഇന്ത്യക്ക് സ്വന്തം മണ്ണിൽ തന്നെ രണ്ടുതവണ വ്യോമാക്രമണങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. 1966-ൽ മിസോറാമിൽ നടന്ന മിസോ കലാപത്തിലും നാഗാലാൻഡിലെ വംശീയ കലാപത്തിലും ആണ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം രാജ്യത്ത് തന്നെ വ്യോമാക്രമണം നടത്തേണ്ടിവന്നത്.

മിസോ കലാപം

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

1966-ന്റെ തുടക്കത്തിലായിരുന്നു മിസോയെ ആശാന്തമാക്കിയ കലാപം അരങ്ങേറുന്നത്. മിസോറാം സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പ് ആസാമിലെ ഒരു ജില്ലയായിരുന്നു മിസോ. ഇവിടെ 1966 ഫെബ്രുവരി 28-ന് ആരംഭിച്ച കലാപമാണ് മിസോ കലാപം. മിസോ നാഷണൽ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഘടനവാദ പ്രസ്ഥാനമായിരുന്നു ഈ കലാപത്തിന് തിരികൊളുത്തിയത്.

മിസോകൾക്ക് ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ സർക്കാരിന് എതിരായി നടത്തപ്പെട്ട കലാപമായിരുന്നു ഇത്. സംഘർഷം നിലനിന്നിരുന്ന മിസോയിൽ ഒരു അസം റൈഫിൾസ് ബറ്റാലിയനും ഏതാനും ബിഎസ്എഫ് കമ്പനികളും സേവനമനുഷ്ഠിച്ചിരുന്നു. മറ്റൊരു അസം റൈഫിൾസ് ബറ്റാലിയനെ കൂടി മിസോ മലനിരകളിൽ സ്ഥാപിക്കാൻ അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത് മിസോ നാഷണൽ ഫ്രണ്ടിനെ കൂടുതൽ പ്രകോപിതരാക്കി. ഇതിനകം തന്നെ ചില എംഎൻഎഫ് നേതാക്കൾ അന്നത്തെ കിഴക്കൻ പാകിസ്താൻ ( ഇപ്പോഴത്തെ ബംഗ്ലാദേശ് ) സന്ദർശിക്കുകയും സൈനിക ആയുധങ്ങളും പരിശീലനവും കരസ്ഥമാക്കുകയും ചെയ്തിരുന്നു.

1962-ലെ ഇന്ത്യ-ചൈന യുദ്ധവും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധവും കാരണം ഇന്ത്യൻ സായുധസേന കൂടുതലായും ചൈന, പാകിസ്താൻ അതിർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമായിരുന്നു മിസോകൾ കലാപത്തിനായി തിരഞ്ഞെടുത്തത്. ഈ സമയത്ത് മേഖലയിലെ ഏറ്റവും വലിയ നഗരമായ ഐസ്വാളിന്റെയും മിസോ കുന്നുകളുടെയും നിയന്ത്രണം അധീനതയിൽ ആക്കാനായി മിസോ നാഷണൽ ഫ്രണ്ട് നടത്തിയ നീക്കമായിരുന്നു ‘ഓപ്പറേഷൻ ജെറിക്കോ’. ഐസ്വാളിൽ തങ്ങളുടെ പതാക 48 മണിക്കൂർ സമയം സ്ഥാപിക്കാൻ കഴിയുമെങ്കിൽ, പാകിസ്താൻ പോലുള്ള മറ്റ് രാജ്യങ്ങൾ മിസോ പ്രദേശത്തെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള തങ്ങളുടെ വാദം ഉന്നയിക്കുകയും ചെയ്യുമെന്ന് മിസോ നാഷണൽ ഫ്രണ്ട് പ്രതീക്ഷിച്ചു.

1966 ലെ ഫെബ്രുവരി അവസാന ദിവസത്തിലെ രാത്രിയിൽ മേഖലയിലെ അസം റൈഫിൾസ് ക്യാമ്പിനും 5 ബിഎസ്‌എഫ് പോസ്റ്റുകൾക്കും നേരെ എംഎൻഎഫ് ഒരേസമയം ആക്രമണം നടത്തി. രണ്ട് സൈനികരും വിഘടനവാദികളിലെ ഏതാനും പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് മിസ്സോയിൽ നടന്നത് വിഘടനവാദികളുടെ അഴിഞ്ഞാട്ടമായിരുന്നു. ഭൂരിഭാഗം സർക്കാർ ഓഫീസുകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത കലാപം പൊട്ടിപ്പുറപ്പെട്ടു.
ഇതോടെയാണ് ഇന്ത്യൻ സൈന്യത്തിന് ഈ പ്രദേശത്ത് വ്യോമാക്രമണം നടത്തേണ്ടി വന്നത്. മാർച്ച് 4-ന് ഐ‌എ‌എഫ് ജെറ്റ് ഫൈറ്ററുകൾ മെഷീൻ ഗൺ ഉപയോഗിച്ച് ഐസ്വാളിലെ മിസോ നാഷണൽ ഫ്രണ്ടിന്റെ ക്യാമ്പുകൾ തകർത്തു. തൊട്ടടുത്ത ദിവസവും അഞ്ചു മണിക്കൂറോളം നീണ്ട വ്യോമാക്രമണം മിസോയിലുണ്ടായി. വിഘടനവാദികൾ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം തന്നെ ഇന്ത്യൻ സർക്കാർ തിരിച്ചുപിടിച്ചു. എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ത്യൻ സർക്കാരിന് സ്വന്തം പ്രദേശത്ത് തന്നെ വ്യോമാക്രമണം നടത്തേണ്ടി വന്നതിന്റെ പേരിൽ മിസോ കലാപം ഇന്നും ശ്രദ്ധ നേടുന്നു.

നാഗാലാൻഡിലെ വംശീയ കലാപം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ തന്നെ സംഘർഷങ്ങൾ നിലനിന്നിരുന്ന നാഗ പ്രദേശത്തെ സ്ഥിതി കൂടുതൽ വഷളാക്കിയത് 1956-ൽ നടന്ന നാഗാ കലാപം ആയിരുന്നു. ഇന്ത്യയിൽ നിന്ന് നാഗാ പ്രദേശങ്ങൾ വേർപെടുത്താൻ ലക്ഷ്യമിട്ട് നാഗാ നാഷണൽ കൗൺസിലിന്റെ (NNC) നേതൃത്വത്തിലുള്ള സായുധ വംശീയ സംഘട്ടനമായിരുന്നു ഇത്. ഇന്ത്യയിൽ നിന്നും വിഘടിക്കുകയും നാഗാലാൻഡ് എന്ന പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 1952 മാർച്ച് 22-ന് സായുധ കലാപത്തിനായി നാഗ നേതാവ് ഫിസോ അണ്ടർഗ്രൗണ്ട് നാഗാ ഫെഡറൽ ഗവൺമെന്റും (NFG) നാഗ ഫെഡറൽ ആർമിയും (NFA) രൂപീകരിച്ചു. ബർമ്മ വഴി ചൈനയിൽ നിന്നും കിഴക്കൻ പാകിസ്താനിൽ നിന്നും ഇവർക്ക് ആയുധങ്ങളടക്കമുള്ള സഹായങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നാഗ പ്രദേശത്ത് അരങ്ങേറിയ ഇന്ത്യാവിരുദ്ധ കലാപം അടിച്ചമർത്താനായി വ്യോമസേനയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നു. ഇന്ത്യൻ എയർ ജെറ്റുകൾ ഈ പ്രദേശത്ത് സ്ഥിരമായി പെട്രോളിംഗ് നടത്തുകയും വിഘടനവാദികളുടെ ക്യാമ്പുകൾക്ക് നേരെ ബോംബിംഗ് നടത്തുകയും ചെയ്തു. ചെറുപീരങ്കികൾ ഉപയോഗിച്ച് 20mm പീരങ്കി ഷെല്ലുകൾ കൊണ്ടുള്ള ആക്രമണങ്ങളും വിഘടനവാദികൾ തമ്പടിച്ചിരുന്ന സ്ഥലങ്ങളിലേക്ക് നടത്തിയിരുന്നു.

ഈ രണ്ടു സംഭവങ്ങളിൽ മാത്രമാണ് ഇന്ത്യൻ സൈന്യം സ്വന്തം രാജ്യത്ത് തന്നെ വ്യോമാക്രമണം നടത്തിയിട്ടുള്ളത്. പിന്നീട് ഇതുവരെയായി കമ്മ്യൂണിസ്റ്റ് ഭീകരവാദം അടക്കമുള്ള നിരവധി തീവ്രവാദ പ്രവർത്തനങ്ങളും കലാപങ്ങളും പല മേഖലകളിലും ഉണ്ടായിട്ടും ഒരു വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചിട്ടില്ല. AFSPA പോലുള്ള നിയമനിർമാണങ്ങളിൽ വ്യോമസേനയെ കലാപ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കാം എന്നുണ്ടായിട്ട് പോലും രാജ്യത്തെ പൗരന്മാർക്ക് ഹാനികരമാകുന്ന യാതൊരു ആക്രമണവും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Tags: indian air forceIndian Air StrikeMiso rebellionNaga conflict
Share1TweetSendShare

Latest stories from this section

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

Discussion about this post

Latest News

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies