തിരുവനന്തപുരം : പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റഹീസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് ചന്തവിളയിലെ നൗഫില്‍ മന്‍സിലില്‍ നൗഫിയയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് റഹീസ് ഖാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാവിലെയായിരുന്നു നൗഫിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവായ റഹീസ് ഖാന് ഈ യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുള്ളതായി ആരോപണമുയർന്നിരുന്നു. നൗഫിയയുടെ ആത്മഹത്യയെ തുടർന്ന് സഹോദരന് നൗഫലാണ് പൊലീസിന് പരാതി നല്‍കിയത്.
12 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു നൗഫിയയുടെയും റഹീസ് ഖാന്റെയും വിവാഹം. പലപ്പോഴും ഇയാളിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ യുവതിക്ക് നേരിടേണ്ടി വന്നിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് റഹീസ് ഖാൻ നൗഫിയയുടെ തല അടിച്ചു പൊട്ടിച്ചതായി സഹോദരന് പോലീസിന് മൊഴി നൽകിയിരുന്നു. പരാതിയെ തുടർന്ന് റഹീസ് ഖാനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ റഹീസ് ഖാനെ റിമാന്‍ഡ് ചെയ്തു.
Discussion about this post