മോസ്‌കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർന്നു കേൾക്കുന്നത്. പുടിന് ഇത്തരമൊരു ആക്രമണം യുക്രെയ്‌ന് നേരെ നടത്താൻ സാധിക്കുമോ എന്നതിൽ നിന്ന് തുടങ്ങി, റഷ്യൻ പ്രസിഡന്റ് ജീവനോടെ ഉണ്ടോ എന്ന ചോദ്യത്തിലാണ് എത്തിനിൽക്കുന്നത്. യുക്രെയ്‌നെ ഇല്ലാതാക്കിക്കൊണ്ട് പുടിന് ലോകരാജ്യങ്ങളെ മുഴുവൻ എതിർക്കാൻ സാധിക്കുമോ എന്നും ചിലർ ചോദിച്ചു. എന്നാൽ ഇതിന് ചില റിപ്പോർട്ടുകൾ നൽകിയ മറുപടി പുടിൻ കൊല്ലപ്പെട്ടു എന്നാണ്. ഇപ്പോൾ ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പുടിന്റെ അപരന്മാരാണ് എന്ന വാദങ്ങളും ഉയർന്നു.
ഇത്തരം ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രസ്താവനയാണ് യുക്രെയ്ൻ ഇന്റലിജൻസ് നേതാവ് കൈറൈലോ ബുദനോവ് നടത്തിയിരിക്കുന്നത്. തന്റെ അഭിപ്രായത്തിൽ വ്‌ലാഡിമിർ പുടിൻ എന്നേ മരിച്ചുകഴിഞ്ഞുവെന്നാണ് കൈറൈലോ പറയുന്നത്. കഴിഞ്ഞ 2022 ജൂൺ മാസത്തിലാണ് പുടിൻ അവസാനമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം അദ്ദേഹത്തിന്റെ അപരന്മാരാണ് ജനങ്ങൾക്ക് മുന്നിലെത്തിയത് എന്നാണ് ചാര നേതാവ് പറയുന്നത്.
പുടിനെ പൊതുമദ്ധ്യത്തിൽ കാണാത്തതിൽ മറ്റ് പല കാരണങ്ങളും കാണും. ചിലപ്പോൾ അദ്ദേഹം മാരക രോഗം ബാധിച്ച് കിടപ്പിലായിരിക്കാം. യുക്രെയ്ൻ ചാരന്മാർ റഷ്യയുടെ തൊട്ടടുത്ത് എത്തിയിരുന്നുവെന്നും വിശദ വിവരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ റഷ്യ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. പുടിൻ പൂർണ ആരോഗ്യവാനാണെന്നും ഒരു തരത്തിലുളള പ്രശ്‌നങ്ങളും അദ്ദേഹത്തിന് ഇല്ലെന്നുമാണ് റഷ്യയുടെ വാദം.
Discussion about this post