തൃശൂർ: വയസായ അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി കളഞ്ഞ് നാട്ടിലെത്തിയ യുവാവിനെ തുണച്ച് ഭാഗ്യദേവത. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് അടിച്ചത്.
നറുക്കെടുപ്പ് ദിവസം രാവിലെയാണ് പ്രിജു ലോട്ടറി എടുത്തത്. കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് നിന്ന് ചായ കുടിക്കാൻ ചെന്നപ്പോഴാണ് അദ്ദേഹം നാല് ടിക്കറ്റ് എടുത്തത്. പിന്നാലെ വൈകുന്നേരം സുഹൃത്തുക്കൾ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം പ്രിജു അറിയുന്നത്.
ഗൾഫിലെ ജോലി കളഞ്ഞ് എത്തിയ പ്രിജു അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാൽ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
Discussion about this post