തിരുവനന്തപുരം: കുടിശ്ശിക നൽകുകയെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 11 ന് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമുൾപ്പെടെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് 11 മാസത്തെ കുടിശ്ശിക റേഷൻ വ്യാപാരികൾക്ക് നൽകാനുണ്ട്. ഇത് എത്രയും വേഗം നൽകുക. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയവയാണ് വ്യാപാരികളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരും.
അതേസമയം തുടർച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗത്തിലേ് (എൻപിഎൻഎസ്) മാറ്റി ഉത്തവ് പുറത്ത് വന്നിട്ടുണ്ട്. പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിശദമായ കണക്കുകളും വിവരങ്ങളും ലഭ്യമാണ്. നടപടിയിൽ പരാതിയുള്ളവർക്ക് താലൂക്ക് സപ്ലെ ഓഫീസർമാരെ സമീപിക്കാം. ഇതിന്മേൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം എടുക്കുക.
Discussion about this post