കണ്ണൂർ:കളരിയും യോഗയും സമന്വയിപ്പിച്ച് മുന്നോട്ടു പോയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പിണറായി സെന്റർ ഫോർ കളരി ആന്റ് ആയുർവ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളരിയിലെയും യോഗയിലെയും അഭ്യാസ രീതികൾ തമ്മിൽ വലിയ ബന്ധമുണ്ട്.രണ്ടിലെയും ചികിത്സ രീതികൾ ഒരുമിച്ച് കൊണ്ടുപോകാനായാൽ കൂടുതൽ മെച്ചമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആയോധന കലയുടെ മാതാവാണ് കളരി. കാരണം ഏറ്റവും പ്രയാസമേറിയ കുംഫു പോലും കളരിയിൽ നിന്ന് രൂപപ്പെട്ടതായാണ് പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്ക് ഉൾപ്പെടെ കളരിയുടെ വേഷം നേരത്തെ പ്രശ്‌നമായിരുന്നു. എന്നാൽ വസ്ത്രരീതി മാറിയതോടെ ഉപ്പോൾ അത്തരം പ്രശ്‌നങ്ങളില്ലെന്നും യുവ തലമുറയെ ഇതിലേക്ക് ആകർഷിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post