വയനാട്: കമ്പമലയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തി. കെഎഫ്ഡിസി ഓഫീസിൽ നോട്ടീസ് പതിപ്പിച്ചു. ഉച്ചയോടെയായിരുന്നു ആറ് പേർ അടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
തൊഴിലാളികൾക്ക് ആവശ്യമായ വീടുകൾ വച്ച് നൽകണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. ആറോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ആസ്പറ്റോസ് കൂരകളല്ല. വാസയോഗ്യമായ വീടിനായി സംഘം ചേരുക പോരാടുക, അടിമത്തത്തിൽ നിന്നും തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറാൻ സായുധ വിപ്ലവ പാതയിൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
തമിഴിലും മലയാളത്തിലുമായി പോസ്റ്ററുകൾ. കബനി ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. ആറോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അതേസമയം കെട്ടിടത്തിന്റെ ജനൽ ജില്ലകൾ തകർത്ത ശേഷമാണ് കമ്യൂണിസ്റ്റ് ഭീകര സംഘം മടങ്ങിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധങ്ങളുമായിട്ടാണ് ഇവർ സ്ഥലത്ത് എത്തിയത് എന്നാണ് വിവരം. ഇതിന് മുൻപും സമാനമായ രീതിയിൽ പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
Discussion about this post