ജെറുസലേം: ഈജിപ്ത് വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇസ്രയേൽ സുരക്ഷാ കൗൺസിൽ. അലക്‌സാൻഡ്രിയയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിർദേശം. ഇന്നലെയാണ് വിനോദസഞ്ചാരികളായ രണ്ട് ഇസ്രായേൽ പൗരന്മാരെയും കൂടെ ഉണ്ടായിരുന്ന ഒരു ഈജിപ്ഷ്യൻ ഗൈഡിനെയും കൊലപ്പെടുത്തിയത്. പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥൻ യാതൊതു പ്രകോപനവും കൂടാതെ ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
അതേസമയം ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുന്നു. യുദ്ധത്തിന്റെ മൂന്നാം ദിവസം ആകുമ്പോൾ ഇരുഭാഗത്തുമായി 1,200 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post