പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ പരിഗണനയിലാണെന്ന് കസാഖിസ്ഥാൻ. ഭീകരവാദത്തെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് ഈ തീരുമാനം.കസാഖിസ്ഥാന്റെ സാംസ്‌കാരിക, ഇൻഫർമേഷൻ വകുപ്പ് മന്ത്രിയായ ഐഡ ബാലയേവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങളിലേക്കായി അത്തരമൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കാൻ ആലോചിച്ച് വരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്തിലെ പലരാജ്യങ്ങളും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകൾ മുഖം മറച്ചാൽ തിരിച്ചറിയാൻ പോലുമാകില്ല,” എന്ന് മന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. മതപണ്ഡിതർ, എൻജിഒകൾ,വിദഗ്ധർ എന്നിവരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.
2021ലെ സെൻസസ് പ്രകാരം കസാഖിസ്ഥാനിലെ ജനസംഖ്യയുടെ 65 ശതമാനവും ഇസ്ലാം വിശ്വാസികളാണ്. 20 ശതമാനം പേർ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുമാണ്
Discussion about this post