കൊച്ചി: വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസി വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്.
യാതൊരു മാനദണ്ഡത്തിന്റെയും അടിസ്ഥാനമില്ലാതെ നിരക്ക് വർധിപ്പിക്കുക ആണെന്നും ഈ നിരക്ക് വർധനവ് സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അനിയന്ത്രിതമായ യാത്ര നിരക്ക് വർദ്ധന യഥാർത്ഥ പ്രശ്‌നമാണെന്നും ഇത് മൂലം സാധാരണക്കാർക്ക് യാത്രകൾ ഒഴിവാക്കേണ്ടിവരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്ര വ്യോമയാന വകുപ്പിനെ കക്ഷി ചേർക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post