തിരുവനന്തപുരം: സംസ്ഥാന പോലീസിൽ ആത്മഹത്യാ നിരക്കിൽ വർദ്ധനവ്. അഞ്ച് വർഷത്തിനിടെ 69 പേരാണ് ആത്മഹത്യ ചെയ്തത്. 12 പേർ ആത്മഹത്യാശ്രമവും നടത്തിയതായി കേരള പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു. സംസ്ഥാനത്തെ നിയമപരിപാലകർ കടന്നുപോകുന്നത് വലിയ മാനസികപ്രതിസന്ധിയിലൂടെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ റിപ്പോർട്ട്.
2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബർ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേർ സിവിൽ പോലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോൾ 10 ഉം,21 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്.
ജോലി സമ്മർദ്ദത്തിന് ഒപ്പം കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണാണ് വിവരം. സേനയിലെ അംഗങ്ങൾ ഇങ്ങനെ അകാലത്തിൽ മരണത്തെ പ്രാപിക്കുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയിരിക്കുകയാണ്. ബംഗളൂരുവിലെ നിംഹാൻസുമായി സഹകരിച്ച് ആരംഭിക്കാനിരുന്ന പദ്ധതി മൂന്ന് വർഷമായി കടലാസിലാണ്. പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റിട്ടു. പോലീസുകാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള പദ്ധതി പക്ഷേ ഇന്നും എങ്ങും എത്തിയിട്ടില്ല. ജോലി ഭാരം കുറയ്ക്കാൻ ക്രമസമാധാനവും കുറ്റാന്വേഷണവും വേർതിരിക്കുമെന്ന പ്രഖ്യാപനവും എവിടെയും എത്തിയിട്ടില്ല.
Discussion about this post