വാരണാസി: വാരണാസിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത. പെൺകുട്ടിയെ രണ്ട് വർഷം തുടർച്ചയായി സ്വന്തം പിതാവാണ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹമെന്ന പേരിൽ ഒരാൾക്ക് വിറ്റു. വിവാഹശേഷം പെൺകുട്ടിയെ ഭർത്താവ് പലർക്കും കാഴ്ചവയ്ക്കുകയും ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോലീസിൽ അഭയം തേടുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 376 (ബലാത്സംഗം), 328 (വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ), 373 (പ്രായപൂർത്തിയാകാത്തയാളെ വേശ്യാവൃത്തിക്കായി വാങ്ങിയത്) എന്നിവ പ്രകാരം കേസെടുത്തതായി എഎസ്പി അസംഗഡ് ശൈലേന്ദ്ര ലാൽ പറഞ്ഞു. ).
372 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കായി വിൽക്കൽ) ഐപിസി, പോക്സോ എന്നിവ പ്രകാരം അവളുടെ പിതാവിനും ഭർത്താവിനുമെതിരെ വ്യാഴാഴ്ച കേസെടുത്തു. രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2006 മാർച്ചിൽ ജനിച്ച പെൺകുട്ടി, പിതാവിൻ്റെ കൂടെയായിരുന്നു താമസിച്ച് വന്നിരുന്നത്. പെൺകുട്ടിയുടെ പരാതി പ്രകാരം, പത്താം ക്ലാസിൽ പഠിക്കുമ്പോൾ, പിതാവ് അവൾക്ക് മയക്കുമരുന്ന് നൽകി തുടങ്ങി, താൻ മയക്കത്തിലായിരുന്ന അവസ്ഥയിൽ തന്നെ പിതാവ് തന്നെ ബലാത്സംഗം ചെയ്യാൻ തുടങ്ങിയെന്നും പെൺകുട്ടി പറഞ്ഞു. രണ്ട് വർഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നത് തുടർന്നെങ്കിലും സംഭവം ഗ്രാമവാസികൾ അറിഞ്ഞപ്പോൾ തന്നെ ഇതിൻ്റെ മർദ്ദിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിക്കുന്നു.
പിന്നീട് വിവാഹത്തിന്റെ പേരിൽ പിതാവ് തന്നെ കഴിഞ്ഞ വർഷം ഡിസംബറിൽ ഗാസിപൂരിലെ വിപിൻ യാദവ് എന്നയാൾക്ക് വിറ്റെന്നും വിപിൻ തന്നെ നിർബന്ധിച്ച് വേശ്യവൃത്തിക്ക് പ്രേരിപ്പിച്ചുവെന്നും ഗർഭിണിയായപ്പോൾ ആദ്യം ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. എന്നാൽ ഗുളിക നൽകിയിട്ടും ഗർഭം അവസാനിച്ചില്ലെന്ന് കണ്ടതോടെ റായ്പൂർ മാർക്കറ്റിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
Discussion about this post