ആലപ്പുഴ; ആലപ്പുഴ സിപിഎമ്മിലെ ചില നേതാക്കൾ പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും ആണെന്ന അണികലുടെ പരാതി രൂക്ഷമാവുന്നു. എസ് ഡി പി ഐയുമായുള്ള ബന്ധത്തെതുടർന്ന് ആലപ്പുഴ സിപിഎമ്മിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് സാരം. നിലവിൽ എസ്ഡിപിഐ ബന്ധത്തെ തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി എടുത്തു.ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകിയാണ് പാർട്ടി നടപടി.
എസ്ഡിപിഐ നേതാക്കളുമായി ഷീദി മുഹമ്മദിന് ബിസിനസ് ഇടപാടുകളുണ്ടെന്നാണ് പുറത്ത് അറിയപ്പെടുന്നത്. ഒരു ഹോട്ടൽ സംരംഭത്തിൽ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാർട്ടിക്ക് ഷീദ് നൽകുന്ന വിശദീകരണം.
എന്നാൽ ലോക്കൽ സെക്രട്ടറി ഷീദ് പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവർത്തകർ പ്രത്യക്ഷമായി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണമെന്നായിരുന്നു അണികളുടെ ആവശ്യം.
ഷീദിനെതിരെ നടപടി വേണമെന്ന് മാസങ്ങളായി ഉയരുന്ന ആവശ്യമാണ്. എന്നാൽ പാർട്ടി ഇക്കാര്യം ചെവിക്കൊണ്ടില്ല. തുടർന്ന് നാല്പതോളം അംഗങ്ങൾ ചെറിയനാട് ലോക്കൽ കമ്മറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു. എസ് ഡി പി ഐ നേതാവിന് പങ്കാളിത്തമുള്ള ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മന്ത്രിയെ ക്ഷണിച്ചത് എന്നാണ് സൂചന. ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കമുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. ഇതേ തുടർന്നാണ് അണികളുടെ പ്രതിഷേധം ശക്തമായത്.
Discussion about this post