എറണാകുളം: നവ കേരള സദസിനായി സ്‌കൂൾ ബസ് വിട്ടുനൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കോടതി അനുമതിയില്ലാതെ സ്‌കൂൾ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ അനുകൂല നടപടി.
രണ്ട് ദിവസം മുൻപാണ് പരിപാടിയ്ക്കായി സ്‌കൂൾ ബസുകൾ വിട്ട് നൽകണമെന്ന് കാട്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചത്. കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. ഇതിനെതിരെ സ്‌കൂൾ ബസ് വിട്ട് നൽകുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാസർകോട് സ്വദേശി ഹർജി നൽകിയത്.
അതേസമയം നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
Discussion about this post