Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല;വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ മകൾ

by Brave India Desk
Dec 3, 2023, 09:27 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ ഗാർഗി സി.കെ. വട്ടിപ്രത്തെ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ നടന്നുവരുന്ന അച്ഛനെ കാണാമെന്ന് ഗാർഗി ഫേസ്ബുക്കിൽ കുറിച്ചു. 23 വർഷങ്ങൾക്കിപ്പുറം അതേ തലയെടുപ്പോടെ അതേ പുഞ്ചിരിയോടെ അച്ഛൻ കൂടെത്തന്നെയുണ്ട് എന്നും ഗാർഗി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇപ്പോഴും വട്ടിപ്രത്തെ വീടിന്റെ വരാന്തയിൽ തനിച്ചിരിക്കുമ്പോൾ കുറച്ചു ദൂരെ നിന്ന് നടന്നു വരുന്ന അച്ഛനെ കാണാം.. കാവി മുണ്ടുടുത്ത്, ഒരു വെള്ളത്തോർത്ത് തലയിൽ കെട്ടി, ചുണ്ടിൽ ഒരു പുഞ്ചിരിയോടെ….. കണ്ണിൽ നിറഞ്ഞ സ്‌നേഹത്തോടെ, മാളൂട്ടീ എന്നു വിളിച്ച് അടുത്തേക്ക് വരുന്ന എന്റെയച്ഛൻ….
പക്ഷേ അടുത്തെത്തുമ്പോഴേക്കും നനവു പടർന്ന എന്റെ കണ്ണിൽ നിന്നും ആ രൂപം മാഞ്ഞു പോകും; നെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കി…
അച്ഛൻ ഈ ഭൂമിയിൽ ഇല്ലാതായിട്ട് 23 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അല്ല ഇല്ലാതായിട്ടല്ല, അച്ഛനെ ഇല്ലാതാക്കിയിട്ട്…
ഡിസംബർ എന്നൊരു മാസം കലണ്ടറിൽ ഇല്ലാതിരുന്നെങ്കിൽ എന്നാശിച്ചു പോകും ഓരോ വർഷവും…

ഇന്നും വല്ലാത്തൊരു ഭയമാണ് ഈ മാസത്തെ… അന്നത്തെ പതിനൊന്നു വയസ്സുകാരിയുടെ അതേ മാനസികാവസ്ഥ.
കൺമുന്നിൽ നടമാടുന്ന ഭീകരതയ്ക്കു മുന്നിൽ പകച്ച് നിൽക്കുന്ന ഒരു പതിനൊന്നു വയസ്സുകാരി.

അച്ഛന്റെ ചോര പുരണ്ട ആയുധങ്ങളുമായി ഞങ്ങൾക്കു നേരെ അട്ടഹസിക്കുന്നവരെ കണ്ട് വാവിട്ട് കരഞ്ഞ് വാ പിളർന്ന പടി കട്ടിലിൽ കിടക്കുന്ന മൂന്നു വയസ്സുകാരൻ അനിയനെ നോക്കി വിറങ്ങലിച്ചു നിന്ന പതിനൊന്നു വയസ്സുകാരി.
ചെയ്യാൻ വന്ന കൃത്യം പൂർത്തിയാക്കി, അമ്മയുടെ മുതുകിൽ അടിച്ച് വീഴ്ത്തി പുറത്തേക്കിറങ്ങാൻ തുടങ്ങിയവരിൽ ഒരാളോടു തന്നെ, ബോധം മറഞ്ഞു കിടക്കുന്ന ‘അമ്മയെ രക്ഷിക്കണേ, ഒന്നാശുപത്രിയിൽ കൊണ്ടു പോകൂ ഏട്ടൻമാരേ’ എന്ന് കാല് പിടിച്ച് കെഞ്ചി കരഞ്ഞ പതിനൊന്നു വയസ്സുകാരി….

ആ പതിനൊന്നു വയസ്സുകാരിയുടെ നിസ്സഹായത, കടന്ന ഇരുപത് വർഷങ്ങളിലെ ഓരോ ഡിസംബറിന്റെ തുടക്കത്തിലും എനിക്ക് അനുഭവവേദ്യമാകാറുണ്ട്.
വാക്കുകൾ കൊണ്ട് വരച്ചുകാട്ടാനാവാത്ത ഒരു വല്ലാത്ത അവസ്ഥയാണത്!
ഇതു പോലെ,എല്ലാ വികാരങ്ങൾക്കുമപ്പുറം ഭയം മേൽക്കോയ്മ നേടിയ എത്രയെത്ര ബാല്യങ്ങളുടെ കഥകളാണ് കണ്ണൂരിലെ ഡിസംബറിന് പറയാനുള്ളത്
2000 ഡിസംബർ മൂന്ന്: അന്നവസാനമായി മുഖം മാത്രം പുറത്തു കാണത്തക്കവിധം തുണിയിൽ പൊതിഞ്ഞ അച്ഛനെ കാണുമ്പോൾ, കാവി പതാകയെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്തമായുറങ്ങുകയാണെന്ന് തോന്നി……

അന്നത്തെ അഭിശപ്തദിനങ്ങളുടെ കാഴ്ചകൾക്ക് മങ്ങൽ വന്നു തുടങ്ങിയിരിക്കുന്നു….
പക്ഷേ അച്ഛൻ നെഞ്ചോട് ചേർത്ത ആ കാവി പതാക ഒളിമങ്ങാതെ ഭാരതത്തിലങ്ങോളമിങ്ങോളം മാനംമുട്ടെ പാറിപ്പറക്കുന്നുണ്ട്….
ഞങ്ങൾ മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല…

അനിതരസാധാരണമായ ശ്രദ്ധയും സമർപ്പണവും കൈമുതലാക്കിയ ഒരുപാട് സ്വയം സേവകർ ഞങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി.
തളർന്ന് പോകുമെന്ന തോന്നലുണ്ടാകുമ്പോഴേക്കും താങ്ങി നിർത്തിയിട്ടുണ്ട്, ആ പതാകയെ നെഞ്ചോട് ചേർത്ത് വെച്ചവർ എന്നും….

ഒരു ഡിസംബർ മൂന്ന് കൂടി വന്നെത്തുമ്പോൾ, ഒരു ശ്രദ്ധാഞ്ജലി കൂടി കടന്നു വരുമ്പോൾ, അന്നത്തെ ദിവസത്തിന്റെ ഓർമകൾ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ട്…..
എങ്കിലും ഇതെഴുതുമ്പോഴും ഞാൻ കാണുന്നുണ്ട്; കുറച്ച് ദൂരെ മാറി പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന, സ്‌നേഹിക്കാൻ മാത്രമറിയുന്ന എന്റെ അച്ഛനെ, വട്ടിപ്രം നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനെ…..

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുന്നേയുള്ള അതേ രൂപത്തിൽ…
പിന്നീടിങ്ങോട്ട് പ്രായം തൊട്ടിട്ടില്ല ആ മനുഷ്യനെ….
ഇന്നും അതേ തലയെടുപ്പോടെ, അതേ പുഞ്ചിരിയോടെ അച്ഛൻ എന്റെ കൂടെത്തന്നെയുണ്ട്….

Tags: FACEBOOKvattipram chandran
Share1
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies