Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ ഇടതുപക്ഷത്ത് നിന്നും ഉയർന്ന ശക്തമായ സ്വരമായിരുന്നു കാനം രാജേന്ദ്രന്റേത്

by Brave India Desk
Dec 8, 2023, 08:20 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച നേതാവാണ് കാനം.

1982 മുതൽ 1991 വരെ വാഴൂർ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള എം എൽ എ ആയിരുന്നു കാനം. 2015ലാണ് അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. മരണം വരെയും സിപിഐയിലെ ഏറ്റവും ശക്തനായ നേതാവായി അദ്ദേഹം തുടർന്നു.

Stories you may like

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

കേരള രാഷ്ട്രീയത്തിലെ സിപിഐയുടെ ചരിത്രം കാനം രാജേന്ദ്രനെ കുറിച്ച് പറയാതെ പൂർണമാകില്ല. സിപിഐയെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നതിൽ, ജനകീയനായ കാനത്തിന്റെ പങ്ക് സ്തുത്യർഹമായിരുന്നു. കാനത്തിന്റെ നേതൃത്വത്തിൻ കീഴിൽ ഇടതുപക്ഷത്തെ തനത് സ്ഥാനം കൈമോശം വരാതെ കാക്കാൻ സിപിഐക്ക് സാധിച്ചു.

അഴിമതിക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു കാനം. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എക്കാലവും നിലകൊണ്ട അദ്ദേഹം അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരവധി പോരാട്ടങ്ങൾ നയിച്ചു. സിപിഐയെ മൊത്തത്തിൽ വിഴുങ്ങാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഒരു പരിധി വരെ ചെറുക്കാൻ കാനത്തിന് സാധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ ഇടതുപക്ഷത്ത് നിന്നും ഉയർന്ന ശക്തമായ സ്വരമായിരുന്നു കാനം രാജേന്ദ്രന്റേത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്ന് പോകാൻ പൊതുഗതാഗതം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ 2018 ജനുവരിയിൽ പരസ്യമായി ശബ്ദമുയർത്താൻ അദ്ദേഹം തയ്യാറായി. മുഖ്യമന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് കാനം തുറന്നടിച്ചത് ഇടത് മുന്നണിക്കുള്ളിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ ആകമാനം ചലനങ്ങൾ സൃഷ്ടിച്ചു. ഈ വിഷയത്തിൽ സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും കാനത്തെ അനുകൂലിച്ചത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി.

ഇടുക്കിയിലെ സിപിഎം നേതാക്കളുടെ ഭൂമി കൈയ്യേറ്റത്തിനെതിരായ കാനത്തിന്റെ വിമർശനം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ക്ഷുഭിതരാക്കി. എം എം മണി, ഇ പി ജയരാജൻ എന്നിവർക്കെതിരെ ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ കാനം ഉന്നയിച്ചു. ബഹുജന സമരങ്ങൾക്കെതിരായ പോലീസിന്റെ ഉരുക്കുമുഷ്ടിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ കാനം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.

സിപിഐക്കുള്ളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ കടന്നുകൂടി എന്ന വിമർശനമാണ് 2019ൽ കാനത്തെ കാത്തിരുന്നത്. അത്തരം വിമർശനങ്ങളെയും അദ്ദേഹം സമചിത്തതയോടെ നേരിട്ടു. ഈ സന്ദർഭത്തിൽ അദ്ദേഹത്തെ പ്രതിരോധിക്കാൻ പാർട്ടിക്കുള്ളിലെ യുവനിര രംഗത്തിറങ്ങിയത് ശ്രദ്ധേയമായി.

1950 നവംബർ പത്താം തീയതി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമത്തിൽ ജനിച്ച കാനം രാജേന്ദ്രൻ അറുപതുകളുടെ അവസാന കാലത്ത് സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റി. 1985ൽ അദ്ദേഹം സിപിഐയിലെ സ്വാധീന ശേഷിയുള്ള നേതാവായി ഉയർന്നു. കേരള രാഷ്ട്രീയത്തിൽ നിന്നും തുടച്ച് നീക്കപ്പെടും എന്ന ഘട്ടത്തിൽ നിന്നും ഒരു പരിധി വരെ സിപിഐയെ നിലനിർത്താൻ സാധിക്കുന്നു എന്നതിലായിരുന്നു കാനത്തിന്റെ വിജയം.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദീർഘകാലം അദ്ദേഹം ഫാക്ടറി തൊഴിലാളിയായി ജോലി നോക്കി. സിപിഐയിലെ പുത്തൻ തലമുറ നേതാക്കളിൽ ഭൂരിഭാഗത്തിന്റെയും റോൾ മോഡൽ കാനമാണ്. സിപിഐയോടും പാർട്ടി നേതൃത്വത്തോടും വിശ്വസനീയത പുലർത്താൻ അവസാന കാലം വരെയും അദ്ദേഹത്തിന് സാധിച്ചു.

കേരള രാഷ്ട്രീയത്തിലെ അതിശക്തനും അസാധാരണ നേതൃഗുണമുള്ള നേതാവുമായിരുന്നു കാനം രാജേന്ദ്രൻ. മികച്ച രാഷ്ട്രീയ പാരമ്പര്യം അവസാനിപ്പിച്ചാണ് അദ്ദേഹം രാഷ്ട്രീയ കേരളത്തോട് വിട പറയുന്നത്.

സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴും, പലപ്പോഴും വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരായ നിലപാടിൽ മയം വരുത്താൻ കാനം നിർബന്ധിതനായി. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത തരത്തിൽ പരസ്യ നിലപാടുകളിൽ മിതത്വം പാലിക്കാൻ പലപ്പോഴും അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായി. രഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരോട് പോലും സൗമ്യത കൈവിടാതെ പെരുമാറിയിരുന്ന കാനം യാത്രയാകുമ്പോൾ സിപിഐക്കും ഇടത് മുന്നണിക്കും വന്ന് ഭവിച്ചിരിക്കുന്നത് നികത്താനാവാത്ത ശൂന്യതയാണ്.

Tags: cpikanam rajendran
Share1TweetSendShare

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന്  ശിവൻകുട്ടി

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

Discussion about this post

Latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies