പത്തനംതിട്ട:ശബരിമലയില്‍ തിരക്ക് കൂടുന്ന സാഹചര്യവും അത് മറികടക്കാനുളള വഴികളും പഠിക്കാന്‍പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി.ശബരിമലയില്‍ ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായി ഭക്തരൂടെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.തിരക്ക് കുറയ്ക്കുന്നതിന് കോടതി നേരത്തെ നിര്‍ദേശം നല്‍ക്കിയിരുന്നു.എന്നാല്‍ ശബരിമലയില്‍ തിരക്ക് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്.
അതേസമയം ബുക്കിംഗ് ഇല്ലാതെ ദിവസവും പതിനായിരം പേര്‍ വരെ ദര്‍ശനം നടത്തുന്നുണ്ട്. കൂടാതെ ഇലവുങ്കലില്‍ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ വര്‍ഷം ഇത്രയും സമയം ദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ ഈ തവണ ക്യൂ കോംപ്ലക്‌സിലും എവിടെയും ഒരു സൗകര്യമില്ലെന്നും ശബരിമലയില്‍ പോയ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടവര്‍ ടൂറിലാണന്നും,പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ശബരിമലയില്‍ തിരക്കിന് ഇടയാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദര്‍ശനം നടത്താന്‍ അനുവദിക്കുന്ന ഭക്തരുടെ എണ്ണം 80000 ആയി കുറച്ചിരുന്നു. നേരത്തെ ഒരു ദിവസം ദര്‍ശനം നടത്താവുന്ന പരമാവധി ബുക്കിംഗ് 90000 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നട തുറന്ന് ദര്‍ശന സമയവും കൂട്ടിയിരുന്നു. എന്നിട്ടും തിരക്കിന് ഇതുവരെ അയവ് വന്നിട്ടില്ലെന്നാണ് ഭക്തരുടെ പരാതി. ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ തിരക്ക് ക്രമീകരിക്കാന്‍ നിയോഗിക്കാഞ്ഞതും വലിയ വെല്ലുവിളിയായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Discussion about this post