ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരി വെച്ച തീരുമാനത്തിൽ സുപ്രീംകോടതിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
കശ്മീരിന്റെ ഇതേ അവസ്ഥ മറ്റു സംസ്ഥാനങ്ങൾക്കും ഉണ്ടാകാമെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തുവാൻ എന്ത് കൊണ്ടാണ് ഇത്രയും സമയം അനുവദിച്ചതെന്നും യെച്ചൂരി ചോദ്യമുന്നയിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താമായിരുന്നില്ലേ എന്നും യെച്ചൂരി വിമർശിച്ചു.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ രാഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരി വെക്കുകയായിരുന്നു. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി താൽക്കാലികം മാത്രമായിരുന്നെന്നും സുപ്രീംകോടതി വിലയിരുത്തി. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി കൂട്ടിച്ചേർക്കുന്നതാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Discussion about this post