വയനാട്: കൽപ്പറ്റയിൽ ഒരാളുടെ ജീവനെടുത്ത നരഭോജി കടുവയെ വെടി വയ്ക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കോടതി ഹർജി തള്ളിയത്.
ഒരു മനുഷ്യ ജീവൻ നഷ്ടമായത് എങ്ങനെ വില കുറച്ച് കാണുമെന്ന് ചോദിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ഇങ്ങനെയൊരു വിഷയത്തിൽ ഹർജിയുമായി കോടതിയെ സമീപിച്ചതെന്നും വിമർശിച്ചു. ഹർജിക്കാരന് 25000 രൂപ പിഴയും ചുമത്തിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.
ഏത് കടുവയാണ് യുവാവിനെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മാർഗരേഖ പാലിക്കാതെയാണ് കടുവയെ വെടി വയ്ക്കാൻ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കടുവയെ പിടികൂടാനായില്ലെങ്കിൽ മാത്രമേ വെടി വയ്ക്കാവൂ എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വയനാട് വാകേരിയിലാണ് പുല്ല് അരിയാൻ ഇറങ്ങിയ കർഷകനെ കടുവ ആക്രമിച്ച് കൊന്നത്.
Discussion about this post