അഹമ്മദാബാദ്: ഭാര്യ ദാമ്പത്യജീവിതം നിഷേധിക്കുകയാണെന്ന് പരാതിപ്പെട്ട് ഭർത്താവ്. മാസത്തിൽ രണ്ടുതവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നുള്ളൂവെന്നാണ് യുവാവ് പറയുന്നത്. ഇത് സംബന്ധിച്ച് പരാതിയുമായി നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. സൂറത്ത് സ്വദേശിയാണ് പരാതിക്കാരൻ.
ഭാര്യ ജോലിക്ക് പോകുന്നയാളാണ്. മകന്റെ ജനനത്തിനു ശേഷം ജോലിയുടെ പേര് പറഞ്ഞ് അവൾ സ്വന്തം വീട്ടിലാണ് താമസം. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വാരാന്ത്യങ്ങളിൽ മാത്രം ഭാര്യ തന്നെ സന്ദർശിക്കുകയും ബാക്കിയുള്ള സമയങ്ങളിൽ അവളുടെ സ്വന്തം വീട്ടിൽ താമസിക്കുന്നതും തനിക്ക് വിഷമുണ്ടാക്കുന്നതായും ഭർത്താവ് പറയുന്നു.
മകന്റെ ആരോഗ്യം അവഗണിച്ചും ഭർത്താവിന്റെ ദാമ്പത്യാവകാശം ഇല്ലാതാക്കിയുമാണ് ഭാര്യ ജോലി തുടരുന്നുവെന്നും ഹർജിയിലുണ്ട്. ഹിന്ദു വിവാഹനിയമത്തിലെ 9-ാം ചട്ടപ്രകാരം കടമയിൽ വീഴ്ചവരുത്തിയെന്നും,തനിക്കൊപ്പം സ്ഥിരമായി താമസിക്കണമെന്ന് ഉത്തരവിടണമെന്നും യുവാവ് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ ഭാര്യയും കുടുംബകോടതിയെ സമീപിച്ചു.ഭർത്താവ് ഭാര്യയോട് കൂടെ വന്ന് താമസിക്കാൻ പറഞ്ഞാൽ എന്താണ് തെറ്റെന്നും കേസ് നൽകാൻ അയാൾക്ക് അവകാശമില്ലേ എന്നും ജസ്റ്റിസ് വി ഡി നാനാവതി ചോദിച്ചു.കേസ് വിശദമായി പരിഗണിക്കാൻ ജനുവരി 25 ലേക്ക് കേസ് നീട്ടിവെച്ചതായാണ് വിവരം.
Discussion about this post