സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി സിംഗപ്പൂർ. ഡിസംബർ ആദ്യവാരം രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 56,043 ആയി ഉയർന്നതോടെയാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്.
രാജ്യത്ത് പടരുന്ന കൊവിഡ് കേസുകളിൽ ബഹുഭൂരിപക്ഷവും ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ജെ എൻ.1 ആണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വ്യക്തികൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാകണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശ്വസന സംബന്ധമായ രോഗങ്ങളുള്ളവർ കഴിവതും വീടുകളിൽ തന്നെ കഴിയണമെന്നും രോഗലക്ഷണങ്ങൾ മാറുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പൊതുസ്ഥലങ്ങളിൽ പോകുന്നവർ കഴിവതും മാസ്ക് ധരിക്കണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും അന്താരാഷ്ട്ര യാത്രികർ കൊവിഡ് യാത്രാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
Discussion about this post