ബെയ്ജിംഗ്: ചൈനയും മറ്റ് സമീപ രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും നാവികസേനകൾ തമ്മിലുള്ള സമീപകാല നാവിക അഭ്യാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് സൈന്യം, വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് പ്രസ്താവനയിറക്കി ചൈനീസ് സേന.
തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന ഈ മാസം ആരോപിച്ചിരുന്നു. പ്രദേശത്തെ ചെറുരാജ്യങ്ങളെ വ്യത്യസ്ത വിഭവങ്ങൾക്ക് വേണ്ടി തങ്ങളുടെ സൈനിക ശേഷി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇന്ത്യ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സൈനിക സഹകരണം.
ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത് എന്നാൽ . ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കും തങ്ങളുടെ സമുദ്രതിർത്തി മേൽ സ്വാഭാവിക അവകാശമുണ്ട്. എന്നാൽ ഇത്തരം രാജ്യങ്ങളെ ചൈന തങ്ങളുടെ സൈനിക ശേഷി കാണിച്ച് ഭയപ്പെടുത്തുകയാണ് പതിവ്. ഇന്ത്യ ഇവിടെ ഇടപെടാൻ തീരുമാനിച്ചാൽ ചൈനയുടെ സമവാക്യങ്ങൾ എല്ലാം തെറ്റുമെന്നതിൽ സംശയമില്ല.
ഈ മാസം ആദ്യം, ഫിലിപ്പീൻസ് സന്ദർശന വേളയിൽ, ഫിലിപ്പൈൻ നാവികസേനയുടെ ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ ബിആർപി റാമോൺ അൽകാരാസിനൊപ്പം ദക്ഷിണ ചൈനാ കടലിൽ നടന്ന നാവിക അഭ്യാസത്തിൽ ഐഎൻഎസ് കാഡ്മാറ്റ് പങ്കെടുത്തിരുന്നു.
ഇന്ത്യക്ക് പുറമെ ഫ്രാൻസിനും ഫിലിപ്പൈൻസുമായി നാവിക അഭ്യാസങ്ങൾ നടത്താനുള്ള പദ്ധതികളുണ്ട്.
Discussion about this post