തൃശൂർ: എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും നരേന്ദ്രമോദി പറഞ്ഞുകേരളത്തിലും ഇടതും കോൺഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും ഈ ‘ഇൻഡി’ സഖ്യം കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
മോദിയുടെ ഗ്യാരണ്ടികൾ’ ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെവിടെ സംഘർഷമുണ്ടായപ്പോഴും മലയാളികളെ മടക്കിക്കൊണ്ടുവന്നതും മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.
കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ. ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ മണ്ണിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗരധിയമ്മ തുടങ്ങി നിരവധിപേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി സ്ത്രീയായ നഞ്ചിയമ്മ. അവർ അത്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പിടി ഉഷയെ പോലെ ഉള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Discussion about this post