ലക്‌നൗ: അയോദ്ധ്യ ശ്രീരാമപ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അക്ഷതം ലഭിച്ചതോടെ വികാരാധീനനായി മുസ്ലീം കർസേവക്. മുഹമ്മദ് ഹബീബ് എന്ന കർസേവകനാണ് അയോദ്ധ്യയിൽ നിന്ന് അക്ഷതം ലഭിച്ചതിന് പിന്നാലെ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ പരിസരം മറന്ന് വിങ്ങിപ്പൊട്ടിയത്. 70 കാരനായ മുഹമ്മദ് ഹബീബ്, ബിജെപിയുടെ ജില്ലാഘടകത്തിൽ വിവിധ പദവികൾ വിഹിച്ചിട്ടുള്ളയാളാണ്. 1992 അയോദ്ധ്യ സമരകാലത്ത് സഹപ്രവർത്തകർക്കൊപ്പം അയോദ്ധ്യയിൽ താമസിച്ച് സമരം ചെയ്തയാളാണ്.
ജനുവരി 22 ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിട്ടുണ്ട്.’എല്ലാവർക്കും ഇത് ചരിത്രപരമായ ദിവസമായിരിക്കും,’ ഹബീബ് പറയുന്നു. ‘ഒരുപാട് ‘തപസ്യ’യ്ക്കും ഒരുപാട് യുദ്ധങ്ങൾക്കും ശേഷമാണ് ഞങ്ങൾക്ക് ഈ തീയതി ലഭിച്ചത്. ഞാൻ പഴയ ബിജെപിക്കാരനാണ്. ഏകദേശം 32 വർഷത്തിന് ശേഷം എനിക്ക് ഫലം ലഭിച്ചു, പഴയ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
ശ്രീരാമനെ തന്റെ പൂർവ്വികനായി കണക്കാക്കുന്നുവെന്ന് ഹബീബ് പറയുന്നു. ‘പിതാക്കന്മാരെ ഓർക്കുന്നത് ഭാരതീയതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post