പാരീസ്: ഭീകരതയും വിഘടനവാദവും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിദേശ ഇമാമുമാരെ രാജ്യത്ത് പ്രവേശിപ്പിക്കണ്ടായെന്ന് തീരുമാനിച്ച് ഫ്രാൻസും ജർമ്മനിയും. അൾജീരിയ,തുർക്കി,മൊറോക്കോ എന്നിവടങ്ങളിൽ നിന്നുള്ള 300 ഇമാമിമാരെ ഫ്രാൻസ് പുറത്താക്കും. ഫ്രാൻസ് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമാനിനാണ് പ്രഖ്യാപനം നടത്തിയത്. തീവ്രതയെയും വിഘടനവാദ വികാരങ്ങളെയും ചെറുക്കുന്നതിന് ഫ്രഞ്ച് മുസ്ലീം സമൂഹത്തിനിടയിലെ വിദേശ ഇടപെടൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ഫ്രാൻസിൽ ഇതിനകം താമസിക്കുന്ന വിദേശ ഇമാമുകൾക്ക് അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ നിലവിലെ നിബന്ധനകൾ പ്രകാരം 2024 ഏപ്രിൽ 1-ന് ശേഷം താമസിക്കാൻ കഴിയില്ല.
ഫ്രാൻസിൽ താമസിക്കുന്ന വിദേശ ഫണ്ട് ഇമാമുകൾ നാടുകടത്തലിന് വിധേയരാകും, എന്നാൽ തിരികെ താമസിക്കാൻ ആഗ്രഹിക്കുന്നവർ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് പകരം ഒരു ഫ്രഞ്ച് മുസ്ലീം അസോസിയേഷൻ നൽകുന്ന ശമ്പളത്തിലേക്ക് മാറേണ്ടിവരും.
വിദേശ ഇമാമുമാർ പരിശീലനം നൽകിയ പ്രാദേശിക ഇമാമുമാരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചതോടെയാണ് ഭരണനേതൃത്വം അപകടം തിരിച്ചറിഞ്ഞത്. ഈ ഇമാമുമാരിലൂടെയാണ് ഫ്രാൻസിൽ വിഘടനവാദം ശക്തമായതെന്നാണ് കണക്കുകൂട്ടൽ.
ഫ്രാൻസിലെ മുസ്ലീങ്ങൾക്ക് വൻതോതിൽ വിദേശസഹായം ലഭിക്കുന്നുണ്ടായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ മാസത്തിൽ ഇമാമ്‌സ് ഓഫ് റമദാൻ എന്ന 300 അംഗ ഇമാം സംഘമാണ് ഓരോ വർഷവും വിദേശത്ത് നിന്ന് എത്തുന്നത്.
അതേസമയം ജർമ്മനിയിലും വിദേശ ഇമാമുമാരെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചു. തുർക്കിയിൽ നിന്നും എല്ലാ വർഷവും പരിശീലനം സിദ്ധിച്ച 100 ഇമാമുമാർ ജർമ്മനിയിൽ എത്താറുണ്ട്. തുർക്കിഷ് ഇമാമുമാർ നയിക്കുന്ന 900 മോസ്‌കുകൾ ജർമ്മനിയിലുണ്ട്.
Discussion about this post