ക്വാലലംപൂർ: മലേഷ്യയിൽ പുതിയ രാജാവായി ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ ചുമതലയേറ്റു. 65 കാരനായ രാജാവ് ശതകോട്വീശ്വരനാണെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ്, ഖനനം ,ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ തുടങ്ങിയ മേഖലകളിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ അധിപനാണ് സുൽത്താൻ ഇബ്രാഹിം.
ജർമ്മനിയിലെ സേച്ഛ്വാധിപതിയായിരുന്ന അഡാൾഫ് ഹിറ്റ്ലർ സമ്മാനിച്ചതായി കരുതപ്പെടുന്ന കാർ ഉൾപ്പെടെ 300ലധികം ആഡംബര കാറുകളുടെ ശേഖരവും സ്വർണ്ണവും നീലയും നിറമുള്ള ബോയിങ് 737, സ്വകാര്യ ജെറ്റ് വിമാനങ്ങളും രാജാവിനുണ്ട്. ഇതിനു പുറമെ രാജാവിൻറെ കുടുംബത്തിന് സ്വകാര്യ സൈന്യവുമുണ്ട്. ബ്ലൂംബെർഗ് കണക്കാക്കിയ 5.7 ബില്യൻ ഡോളറിനെക്കാൾ വലുതാണ് സുൽത്താൻ ഇബ്രാഹിമിൻറെ സ്വത്തെന്ന് കരുതപ്പെടുന്നു
മലേഷ്യയിലെ പ്രമുഖ സെൽ സേവന ദാതാക്കളിൽ ഒന്നായ യു മൊബൈലിലെ 24% ഓഹരിയും സ്വകാര്യ, പൊതു കമ്പനികളിൽ 588 മില്യൻ അധിക നിക്ഷേപവും അദ്ദേഹത്തിൻറെ കൈവശമുണ്ട്. ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള വിശാലമായ പ്രദേശമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ 4 ബില്യൻ ഡോളർ വിലമതിക്കുന്ന ഭൂമിയും അദ്ദേഹത്തിനുണ്ട്. ബൊട്ടാണിക് ഗാർഡൻസിനോട് ചേർന്നുള്ള വിലയേറിയ മേഖലയായ ടയർസാൾ പാർക്കും ഇതിൽ ഉൾപ്പെടുന്നു.












