പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ മുൻകൂർജാമ്യ ഹർജി സുപ്രീം കോടതിയും തള്ളി. ഡിവൈഎഫ്‌ഐ നേതാവായ ജെയ്‌സൺ ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജെയ്‌സൺ സുപ്രീം കോടതിയെ സമീപിച്ചത് എന്നാൽ, സുപ്രീം കോടതിയും ഹർജി തള്ളുകയായിരുന്നു.
കഴിഞ്ഞ മാസം 9നാണ് മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർത്ഥിനിയെ തല്ലിയ കേസിൽ ജൈയ്‌സൺന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി ഹർജി തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം കൂടിയാണ് ജെയ്‌സൺ. പെൺകുട്ടിയെ തല്ലിയില്ലെന്നാണ് ജെയ്‌സൺന്റെ വാദം.
പാർട്ടി പരിപാടികളിൽ ഉൾപ്പെടെ ജെയ്‌സൺ സജീവമാണെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് പോലീസിന്റെ വാദം ഇത് പോലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥി പറയുന്നത്. പോലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർത്ഥിനി ഹർജി നൽകിയിട്ടുണ്ട്.
Discussion about this post