കൊച്ചി; കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി. 10 വർഷം കഠിനതടവാണ് കൊച്ചി എൻഐഎ കോടതി വിധിച്ചത്. ഇയാളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെയുള്ള യുഎപിഎ കുറ്റങ്ങളും തെളിഞ്ഞിരുന്നു. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ് അബൂബക്കർ.
കേസിൽ റിയാസ് അബൂബക്കർ മാത്രമാണ് പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ ഭീകരാക്രമണ കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎ യിലെ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന്റെ പിടിച്ചെടുത്തിരുന്നു.
ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാൾ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
Discussion about this post