വയനാട് :ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട്ടിൽ കൂറെ വർഷങ്ങളായി വന്യജിവി സംഘർഷങ്ങളെ കുറിച്ച് സമരവും പ്രതിഷേധങ്ങളും നടത്തുകയാണ്. എന്നാൽ ഇതെല്ലാം കാണേണ്ട സർക്കാർ മുഖം തിരിക്കുകയാണ് ചെയ്യുന്നത്. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്ക് സർക്കാർ ഇട്ടിരിക്കുന്ന വില എന്നും സംഘടന പ്രതിനിധികൾ പറഞ്ഞു. ഇന്നലെ ജനങ്ങൾ ജില്ല ഭരണകൂട പ്രതിനിധികളെ വളഞ്ഞപ്പോൾ മാത്രമാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചത് എന്നും പ്രതിനിധികൾ പറയുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ ജീവൻ വില ഇല്ലാത്തത്എന്നും പ്രതിനിധികൾ ചോദിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.
Discussion about this post