ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ റായ്ബലേറിയിൽ നിന്ന് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി യെ അവതരിപ്പിച്ചേക്കും. കാലാകാലങ്ങളായി നെഹ്രു കുടുംബത്തിലെ അംഗങ്ങളും അടുപ്പക്കാരും മാത്രം മത്സരിക്കുന്ന ഇടമാണ് റായ്ബലേറി. പ്രിയങ്കയുടെ തുടക്കം പിഴയ്ക്കാതിരിക്കാനാണ് ഉറച്ചസീറ്റെന്ന് വിശ്വസിക്കുന്നയിടത്ത് നിന്ന് മത്സരിപ്പിക്കുന്നതെന്നാണ് വിവരം.
ഫിറോസ് ഗാന്ധി, രാജേന്ദ്ര പ്രതാപ് സിങ്ങോ, ഇന്ദിരാഗാന്ധി, അരുൺ നെഹ്രുവോ, സതീഷ് ശർമ്മ, സോണിയഗാന്ധി ലിസ്റ്റിലേക്കാണ് റായ്ബലേറിയിൽ പ്രിയങ്ക എത്തുന്നത്. 1951 മുതൽ 1977 വരെയും 1980 മുതൽ 1996 വരെയും 1999 മുതൽ ഇന്നുവരെയും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചിട്ടുള്ളത്.
റായ്ബറേലി പ്രിയങ്കയ്ക്ക് കൈമാറുമ്പോൾ സോണിയ ഗാന്ധിയെ രാജസ്ഥാനിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് മത്സരിപ്പിക്കും. 77 കാരിയായ സോണിയ ഗാന്ധിയുടെ ആരോഗ്യനില കുറച്ചുകാലമായി മോശമായ അവസ്ഥയിലാണ്. ഇതും ലോക്‌സഭാ മത്സരത്തിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണമായിരുന്നു.
2019 ൽ രാഹുൽ ഗാന്ധിയ്ക്ക് ഉത്തർപ്രദേശിലെ അമേഠി നഷ്ടമായത് പോലെ പ്രിയങ്കയ്ക്ക് റാബറേലി നഷ്ടപ്പെടുമോയെന്ന് ആശങ്കയും ഇതോടൊപ്പം ഉയർന്നു കഴിഞ്ഞു.
Discussion about this post