തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസ്സുകാരിയെതട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കി പോലീസ്. രണ്ടു വയസുകാരിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് . മൊഴിയിൽ വ്യക്തത ഇല്ലാത്തതിനാൽചിത്രം പുറത്ത് വിട്ടിട്ടില്ല.
കേസിൽ വഴിത്തിരിവായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അറപ്പുര റസിഡൻസ് അസോസിയേഷൻ വീടുകളിൽ സ്ഥാപിച്ച ക്യാമറകളിലൊന്നിലെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ നടന്നുപോകുന്ന ദൃശ്യങ്ങൾ കാണാം എന്നും പോലീസ് പറഞ്ഞു.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 20 ഓളം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയ്ക്ക് അരികിലായി ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
Discussion about this post