വയനാട്: ഇത്രയയും നാളുകളായി ആനയെ വെടിവയ്ക്കാൻ കഴിഞ്ഞോ? മനുഷ്യന് പുല്ല് വിലയാണ് ഈ സർക്കാർ നൽകുന്നത്. ഇനി കാട്ടിലേക്ക് ചെല്ല് മൃഗങ്ങൾ വോട്ട് തരും, പിതാവ് മരിച്ച് തിരിഞ്ഞു നോക്കാതെ ആഴ്ച്ചകൾക്ക് ശേഷം മാത്രം തങ്ങളെ സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മക്കളുടെ വൈകാരികമായ പ്രതികരണമായിരുന്നു ഇത്.
കാട്ടാന ആക്രമണങ്ങളിൽ നിന്നും രക്ഷെപ്പടാൻ മുളവടി പോര, പടക്കവും കാര്യമില്ല. തോക്ക് തന്നെ വേണം. പത്തു ദിവസമായി ആന ഇറങ്ങിയിട്ട്. ഇതുവരെയും ആനയെ വെടിവയ്ക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ ജീവന് പുല്ല് വിലയാണ് ഈ സർക്കാർ കൊടുക്കുന്നത്. വോട്ട് തരാൻ വേണ്ടി മാത്രം ജനങ്ങൾ ജീവിച്ചിട്ട് കാര്യമില്ലല്ലോ… ഇനി കാട്ടിലേക്ക് ചെല്ല്, മൃഗങ്ങൾ വോട്ട് തരും’- അജീഷിന്റെ മക്കൾ പ്രതികരിച്ചു.
കഴിഞ്ഞ നാല് ആഴ്ച്ചക്കുള്ളിൽ നാല് ജീവനുകൾ വയനാട്ടിൽ പൊലിഞ്ഞിട്ടും മന്ത്രിമാർ എത്താത്തതിൽ വലിയ പ്രതിഷേധമാണ് വയനാട്ടിലെ ജനങ്ങൾ ഉന്നയിച്ചിരുന്നത്. ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഇവർക്ക് വയനാട്ടിൽ എത്താൻ സമയമുണ്ടായത്. ഉന്നതതല യോഗത്തിനായി വയനാട്ടിലെത്തിയപ്പോഴാണ് വനം മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തിയത്.
Discussion about this post